ജോലിയിൽ നിന്നും വിരമിച്ച ശേഷമുള്ള കാര്യങ്ങൾ അപ്പോൾ തീരുമാനിക്കുമെന്ന് വിജയൻ പറഞ്ഞു.
ആലത്തൂർ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി ഐഎം വിജയൻ. തന്നെ രാഷ്ട്രീയക്കാരനായി കാണാൻ ആളുകൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി കോൺഗ്രസ്സ് നേതാക്കൾ പലതവണ ചര്‍ച്ചകൾ നടത്തിയിരുന്നതായി ഐഎം വിജയൻ പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. ജോലി, ഫൂട്ബോൾ, സിനിമ എന്നിവയുമായി മുമ്പോട്ടു പോകാനാണ് തനിക്ക് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ജോലിയിൽ നിന്നും വിരമിച്ച ശേഷമുള്ള കാര്യങ്ങൾ അപ്പോൾ തീരുമാനിക്കുമെന്ന് വിജയൻ പറഞ്ഞു.
ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഐഎം വിജയനെ താൻ സമീപിച്ചിരുന്നില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.