ഒരു 16കാരനാണ് സുനിൽ എഡ്‌ലയെ വെടി വെച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തെലങ്കാന സ്വദേശി യുഎസ്സിൽ വെടിയേറ്റ് മരിച്ചു. തന്റെ സുനിൽ എഡ്‌ല എന്ന 61കാരനാണ് തന്റെ അപ്പാർട്ട്മെന്റിനു പുറത്തുവെച്ച് വെടിയേറ്റു മരിച്ചത്. തന്റെ അമ്മയുടെ 95ാം പിറന്നാളും ക്രിസ്തുമസ്സും ആഘോഷിക്കാൻ നാട്ടിലേക്ക് വരാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു സുനിൽ. തെലങ്കാനയിലെ മേധക് ജില്ലയില്‍ നിന്നുള്ളയാളാണിദ്ദേഹം. 1987 മുതൽ സുനിൽ തെലങ്കാനയിലുണ്ട്.
ഒരു 16കാരനാണ് സുനിൽ എഡ്‌ലയെ വെടി വെച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വെന്റനോർ നഗരത്തിലെ സുനിലിന്റെ അപ്പാര്‍ട്ട്മെന്റിൽ നിന്ന് കാർ മോഷ്ടിക്കാൻ ഈ പതിനാറുകാരൻ ശ്രമം നടത്തുന്നതിനിടെയാണ് വെടി വെച്ചത്. നവംബർ 15നായിരുന്നു ഈ സംഭവം.
സുനിൽ എഡ്‌ലയുടെ സുബാരു ഫോറസ്റ്റർ ബ്രാൻഡ് കാർ പിന്നീട് ആറ് കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകള്‍ പറയുന്നു. പതിനാറാം തിയ്യതി അക്രമിയെ പൊലീസ് പിടികൂടിയതായും വിവരമുണ്ട്. കൊലപാതകം, കൊള്ള, കാർ മോഷണം, നിയമവിരുദ്ധമായി ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചാർത്തിയിട്ടുണ്ട്. ജുവനൈൽ നിയമങ്ങൾ പ്രകാരമാണ് കേസ്.
കൊലപാതകം നടത്തേണ്ട സാഹചര്യമൊന്നും അക്രമികൾക്ക് മുന്നിലില്ലായിരുന്നു എന്നതാണ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. അക്രമികൾക്ക് കാർ എടുത്ത് ഡ്രൈവ് ചെയ്ത് പോകാമായിരുന്നുവെന്നും തന്റെ പിതാവിനെ വെറുതെ വിടാമായിരുന്നെന്നും കൊല്ലപ്പെട്ട സുനിലിന്റെ മകൻ മോറിസൺ പറയുന്നു.