ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയെ നയിക്കാൻ ശക്തമായ സംഘടനാ സംവിധാനമൊരുക്കുകയാണ് ലക്ഷ്യമെന്ന് സൂചനയുണ്ട്.
കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് കെ സുരേന്ദ്രനെ പരിഗണിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ മൂന്നു ദിവസത്തിനകം തീരുമാനമുണ്ടുകുമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് കേരളത്തിലെ നേതാക്കൾക്ക് കൃത്യമായ ധാരണയില്ലെന്നും അറിയുന്നു.
ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയെ നയിക്കാൻ ശക്തമായ സംഘടനാ സംവിധാനമൊരുക്കുകയാണ് ലക്ഷ്യമെന്ന് സൂചനയുണ്ട്. ഇതെല്ലാം കേന്ദ്രനേത്വം നേരിട്ടാണ് ചെയ്യുന്നത്. കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചതു പോലും സംഭവം നടന്നതിനു ശേഷമാണ് പ്രമുഖ നേതാക്കളിൽ മിക്കവരും അറിഞ്ഞത്.
എംടി രമേശ്, പികെ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെങ്കിലും പാർട്ടിയുടെ ഉത്തരേന്ത്യൻ നേതൃത്വത്തിന് കൂടുതൽ യോജിപ്പ് കെ സുരേന്ദ്രനോടാണ്. യുവമോർച്ച പ്രസിഡണ്ട് എന്ന നിലയിൽ നടത്തിയ പ്രവര്‍ത്തനങ്ങളും ഉത്തരേന്ത്യൻ നേതാക്കളെപ്പോലും തോൽപ്പിക്കുന്ന നിലപാടുകളുമാണ് കെ സുരേന്ദ്രന് അനുകൂല ഘടകമായി പരിണമിച്ചിരിക്കുന്നത്.