തൂത്തുക്കുടിയിലെ പ്രശ്നത്തിൽ തുടക്കം മുതൽ പിന്തുണ നൽകി വരുന്നയാളാണ് കമൽ.
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കമ്പനി അടച്ചുപൂട്ടണമെന്ന് മക്കൾ നീതി മയ്യം പാർട്ടി പ്രസിഡണ്ടും നടനുമായ കമൽ ഹാസ്സൻ. വേദാന്ത സ്റ്റെർലൈറ്റ് കമ്പനിക്കു വേണ്ടി പൊലീസ് കൂട്ടക്കൊല നടത്തിയ സ്ഥലം സന്ദർശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൂത്തുക്കുടിയിലെ പ്രശ്നത്തിൽ തുടക്കം മുതൽ പിന്തുണ നൽകി വരുന്നയാളാണ് കമൽ. മാര്‍ച്ച് മാസത്തിൽ സമരം ശക്തമായ ഘട്ടത്തിൽ കമല്‍ തന്റെ പിന്തുണ അറിയിച്ചിരുന്നു. തൂത്തുക്കുടിയിൽ ഭോപ്പാലിലേതു പോലുള്ള ഒരു ദുരന്തം ആവർത്തിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സ്റ്റെർലൈറ്റ് കമ്പനിക്കെതിരായ സമരം താൻ ഏറ്റെടുക്കുമെന്നും അന്ന് കമൽ പ്രസ്താവിച്ചിരുന്നു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്തയുടെ കീഴിലുള്ള സ്റ്റെർലൈറ്റ് കമ്പനിയുടെ ചെമ്പ് ശുദ്ധീകരണശാല പ്രദേശത്തുണ്ടാക്കുന്ന കടുത്ത മലിനീകരണത്തിനെതിരായി നടന്ന ജനകീയ പ്രക്ഷോഭത്തിനു നേരെ നടന്ന വെടിവെപ്പിൽ 12 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിലാണ്.