ഒക്ടോബർ അഞ്ച് മുതൽ 12 വരെ ജനങ്ങൾക്ക് വിമാനത്താവളം കാണാനുള്ള സൗകര്യമുണ്ട്.
കണ്ണൂർ വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചു. വിമാന സർവ്വീസുകൾ ഡിസംബർ മാസത്തോടെ ആരംഭിക്കാനാകുമെന്ന് ഉറപ്പായി. ഉദ്ഘാടനത്തീയതി വൈകാതെ തീരുമാനിക്കുമെന്ന് അറിയുന്നു.
11 രാജ്യാന്തര വിമാനകമ്പനികളും ആറ് ഇന്ത്യൻ കമ്പനികളും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവ്വീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവെയ്സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നി കമ്പനികളും ഇവയിൽപ്പെടുന്നു.
ഒക്ടോബർ അഞ്ച് മുതൽ 12 വരെ ജനങ്ങൾക്ക് വിമാനത്താവളം കാണാനുള്ള സൗകര്യമുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി എത്തുന്നവര്‍ക്കാണ് കാണാനുള്ള അവസരം കിട്ടുക. രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലുവരെയാണ് ഈ സൗകര്യമുണ്ടാവുക.