ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്ന ഭൂരിഭാഗം പേരും.
തെലങ്കാന ട്രാൻസ്പോർട് കോർപ്പറേഷൻ ബസ്സ് ആഴത്തിലേക്ക് വീണുണ്ടായ അപകടത്തിൽ 32 പേർ മരിച്ചതായി വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമാണ്. ജാഗ്ത്യാൽ ജില്ലയിലെ കൊണ്ടഗാട്ടു ചുരപ്പാതയിലാണ് അപകടം. ബസ്സ് റോഡിൽ നിന്ന് താഴ്‌വരയിലേക്ക് വീഴുകയായിരുന്നു.
അപകടം നടന്നയുടനെ പ്രദേശവാസികളും സ്ഥലത്തേക്ക് ഓടിയെത്തിയ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
ഒരു ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്ന ഭൂരിഭാഗം പേരും. ക്ഷേത്രത്തിലെ തീർത്ഥാടനകാലമാണ് ഇപ്പോൾ.
ദൃക്സാക്ഷികൾ പറയുന്നതു പ്രകാരം നാലുതവണ മലക്കം മറിഞ്ഞാണ് നിലത്തെത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ദുഖം പ്രകടിപ്പിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.