അപരിചിതയായ യുവതിയെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ മുൻ കാമുകിയായ ജ്യോതിക്ക് രോഹിത് അയച്ചു കൊടുത്തിരുന്നു.
തന്നെ നിഷേധിച്ച മുൻ കാമുകിയെ ഭീഷണിപ്പെടുത്താൻ അജ്ഞാതയായ യുവതിയെ ആക്രമിച്ച് വീഡിയോ പിടിച്ചയാളെ ഡൽഹി പൊലീസ് പിടികൂടി. വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് ഡൽഹി പൊലീസിലെ ഒറു സബ് ഇൻസ്പെക്ടറുടെ മകൻ കൂടിയായ രോഹിത് എന്ന പ്രതിയെ പൊലീസ് പിടികൂടിയത്.
അപരിചിതയായ യുവതിയെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ മുൻ കാമുകിയായ ജ്യോതിക്ക് രോഹിത് അയച്ചു കൊടുത്തിരുന്നു. ഇതുപോലെ താൻ ജ്യോതിയെ മർദ്ദിക്കുമെന്ന് രോഹിത് ഭീഷണിപ്പെടുത്തി.
ഇതിനിടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് വാർത്തകൾ വന്നെങ്കിലും പൊലീസ് സ്റ്റേഷനിൽ രോഹിത് ഇല്ലായിരുന്നെന്ന് ജ്യോതി പറഞ്ഞു. ഇതും ചേർത്ത് ജ്യോതി വേറൊരു പരാതി നൽകി. ഇതെത്തുടർന്നാണ് പൊലീസിന്റെ അറസ്റ്റ്.