UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്നുകാലി മോഷ്ടാക്കളെന്നാരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു

കലേശ്വർ സോറൻ, കിഷാൻ തുഡു, ഹർജോഹൻ കിഷ്കു എന്നിവർ അറസ്റ്റിലായി.

ജാർഖണ്ഡിൽ കന്നുകാലികളെ മോഷ്ടിക്കാനെത്തിയവരെന്നാരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ആൾക്കൂട്ടം അടിച്ചു കൊന്നു. ഗോദ്ദ ജില്ലയിലെ ദുല്ലു ഗ്രാമത്തിലാണ് സംഭവം. സിറാബുദ്ദീൻ അൻസാരി (35), മുർതാസ അൻസാരി (30) എന്നിവരെയാണ് കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച രാത്രിയിൽ 13 എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ പിടികൂടിയിരുന്നു. മോഷണം പോയ എരുമകളെ ഈ യുവാക്കളുടെ പക്കൽ കണ്ടെന്ന് അവകാശപ്പെട്ട ജനക്കൂട്ടം യുവാക്കളെ ക്രൂരമായ മർദ്ദനത്തിനിരയാക്കുകയായിരുന്നു.

സംഭവത്തിൽ കലേശ്വർ സോറൻ, കിഷാൻ തുഡു, ഹർജോഹൻ കിഷ്കു എന്നിവർ അറസ്റ്റിലായി. പ്രദേശത്ത് പ്രതിഷേധ പ്രകടനം നടന്നുവെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

ബിജെപി അധികാരത്തിലുള്ള ജാർഖണ്ഡിൽ മുസ്ലിം കന്നുകാലി വിൽപ്പനക്കാർ ഭീതിയോടെയാണ് ജീവിക്കുന്നത്. കന്നുകാലി വിൽപ്പനക്കാർ കൊല്ലപ്പെടുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍