കെഎം മാണിയുടെ മരണം വേദനയുളവാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാണിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾ അദ്ദേഹത്തിന് ജനങ്ങളുമായുണ്ടായിരുന്ന ആഴമേറിയ ബന്ധമാണ് വെളിവാക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ സംഭാവനകൾ ഓർമിക്കപ്പെടുമെന്നും കുടുംബാംഗങ്ങളോട് അനുശോചിക്കുന്നുവെന്നും മോദി പറഞ്ഞു.
Shri KM Mani was a stalwart of Kerala politics. His impeccable electoral record indicated his deep connect with the citizens of the state. His rich contribution to the state will be remembered. Pained by his demise. Condolences to his family and supporters. RIP.
— Chowkidar Narendra Modi (@narendramodi) April 9, 2019
കെഎം മാണിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നതായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ജിഎസ്ടി കമ്മിറ്റിയിൽ അദ്ദേഹവുമായി നടത്തിയ സംവാദങ്ങൾ ഉൾക്കാഴ്ച നൽകുന്നതായിരുന്നെന്ന് മുഖർജി പറഞ്ഞു. കുടുബത്തോടൊപ്പം തന്റെ പ്രാര്‍ത്ഥനകളുണ്ടെന്നും മുഖർജി പറഞ്ഞു.
Deepest condolences on the demise of Shri KM Mani, veteran leader & a doyen politician.Longest serving member of Kerala Assembly,he held various portfolios for 25yrs. My interactions with him as part of the GST Committee were always very insightful. My prayers are with his family
— Pranab Mukherjee (@CitiznMukherjee) April 9, 2019
കെഎം മാണിയുടെ മരണത്തിൽ താൻ അനുശോചിക്കുന്നതായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, ജോസ് കെ മാണിക്ക് അയച്ച കത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയായിരുന്നപ്പോൾ കേരള ധനകാര്യമന്ത്രിയായിരുന്ന മാണിയുമായി ഏറെ ചർച്ചകൾ നടത്തിയത് താനോർക്കുന്നതായും സിങ് പറഞ്ഞു. സാമ്പത്തിക കാര്യങ്ങളിലും പൊതുകാര്യങ്ങളിലും ഉയർന്ന ധാരണയുള്ളയാളായിരുന്നു മാണിയെന്നും സിങ് ഓർത്തു.