UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“അവരെ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല; സഹോദരനെതിരെ നിയമനടപടി സ്വീകരിക്കും” -പൂഞ്ഞാർ എംഎൽഎ

ബിഷപ്പിന്റെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പിസി ജോർജ്.

കന്യാസ്ത്രീയെ ‘വേശ്യ’ എന്ന് അധിക്ഷേപിച്ച പൂഞ്ഞാർ എംഎൽ‌എ പിസി ജോർജ് ഖേദം പ്രകടിപ്പിച്ചു. ആ വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നെന്നും എങ്കിലും അവരെ താൻ കന്യാസ്ത്രീയായി കാണുന്നില്ലെന്നും ജോർജ് പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് ജോർജ് ഇക്കാര്യം പറഞ്ഞത്.

കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ചാണ് പീഡനത്തിനിരയായ കന്യാസ്ത്രീയെ പൂഞ്ഞാർ എംഎൽഎ പിസി ജോർജ് ‘വേശ്യ’ എന്ന് വിളിച്ചത്. ആ വാക്ക് ഉപയോഗിച്ചതൊഴികെ താൻ പറഞ്ഞ ബാക്കി കാര്യങ്ങളെല്ലാം നിലനിൽക്കുന്നതായും ജോർജ് പറഞ്ഞു. 13 തവണ ബലാൽസംഗം ചെയ്യപ്പെട്ടിട്ടും ഇരയായ കന്യാസ്ത്രീ മിണ്ടാതിരുന്നുവെന്ന് അടക്കമുള്ള അധിക്ഷേപകരമായ കാര്യങ്ങളാണ് പ്രസ് ക്ലബ്ബിൽ വെച്ച് പൂഞ്ഞാർ എംഎൽഎ പറഞ്ഞത്.

അവരെ താൻ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ലെന്നും ജോർജ് അറിയിച്ചു. ഇതിന്റെ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ജലന്ധർ ബിഷപ്പിന്റെ കൈയിൽ നിന്ന് പണം വാങ്ങിയാണ് തന്റെ സഹോദരിയെക്കുറിച്ച് പൂഞ്ഞാർ എംഎൽഎ വൃത്തികേട് പറയുന്നതെന്നാരോപിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ ജോർജ് നിയമനടപടിയെടുക്കും. താൻ പണം വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കന്യാസ്ത്രീകളെ അപമാനിച്ച് പ്രസ്താവനകളിറക്കിയ പൂഞ്ഞാർ എംഎൽഎയുടെ നടപടി വ്യാപക വിമർശനത്തിന് കാരണമായിരുന്നു. ‘വായ്‌മൂടെടാപിസി’ എന്ന ഹാഷ്ടാഗിൽ ഒരു പ്രചാരണവും പിസി ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍