UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിറവം പള്ളി വിധിയുമായി ശബരിമല കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

ഏപ്രിൽ 19നാണ് പിറവം പള്ളിയിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സർക്കത്തിൽ സുപ്രീംകോടതിയുടെ വിധി വന്നത്.

പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടാത്തതിനെ ശബരിമല വിഷയവുമായി ബന്ധിപ്പിച്ച് സമർപ്പിക്കപ്പെട്ട ഹരജി കേരള ഹൈക്കോടതി തള്ളി. ശബരിമലയിലെയും പിറവം പള്ളിയിലെയും കേസുകൾ തികച്ചും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ഹരജി തള്ളിയത്. ശബരിമല കേസിൽ സംസ്ഥാന സർക്കാർ ഒരു കക്ഷിയായിരുന്നു. സർക്കാരിന് കോടതിയുത്തരവ് നടപ്പാക്കാനുള്ള ബാധ്യതയുണ്ട്.

ഏപ്രിൽ 19നാണ് പിറവം പള്ളിയിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സർക്കത്തിൽ സുപ്രീംകോടതിയുടെ വിധി വന്നത്. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്നായിരുന്നു വിധി. ഈ വിധി നടപ്പാക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം.

മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്രീഡൽ പള്ളിയെ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ ഇടപെടാതിരുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ ഹരജിയാണ് നൽകിയിരുന്നത്. ജസ്റ്റിസ് അരുൺ മിശ്ര, വിനീത് ശരൺ എന്നിവരടങ്ങിയ ബഞ്ചാണ് ഈ കേസിൽ വിധി പ്രസ്താവിച്ചത്.

രണ്ട് സാമുദായികവിഭാഗങ്ങൾ തമ്മിലുള്ള സിവിൽ കേസായതിനാൽ പിറവം പള്ളി കേസിൽ സംസ്ഥാന സർക്കാരിന് മറ്റ് ബാധ്യതകളൊന്നുമില്ല. എന്നാൽ ശബരിമല കേസിൽ സംസ്ഥാന സർക്കാർ കക്ഷിയായതിനാൽ നേരിട്ടുള്ള ബാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍