വേദാന്ത സ്റ്റെർലൈറ്റ് കമ്പനി പരിസരത്ത് ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്.
തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാളോട് അഭിനയം നിറുത്തി എഴുന്നേറ്റു പോകാൻ പൊലീസ് ആവശ്യപ്പെടുന്ന വീഡിയോ പുറത്ത്. ന്യൂസ് മിനിറ്റ് ഓൺലൈൻ പോർട്ടലിലിലെ മാധ്യമപ്രവർത്തകയായ അന്ന ഐസക്കാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
നിലത്ത് വീണുകിടക്കുന്ന ഒരാൾക്കരികിൽ പൊലീസുകാർ കൂടി നിൽക്കുന്നതും അവരിലൊരാൾ ‘അഭിനയം നിർത്തി എണിറ്റു പോ’ എന്നാക്രോശിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ഈ മനുഷ്യൻ കൊല്ലപ്പെട്ടതായി ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കാളിയപ്പൻ (22) എന്നാണ് പേര്. പൊലീസിന്റെ വെടിയേറ്റതിനു ശേഷം ഏറെ നേരം നിലത്തുകിടന്ന കാളിയപ്പനെ പിന്നീട് തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
വേദാന്ത സ്റ്റെർലൈറ്റ് കമ്പനി പരിസരത്ത് ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. ഇതുവരെ 13 പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
One cop prods the man lying on the ground and says, “stop acting, leave”. #SteriliteProtest pic.twitter.com/rcp6vWcsu7
— Anna Isaac (@anna_isaac) May 23, 2018