ഇയാളുടെ കാര്‍ വ്യാഴാഴ്ച രാവിലെ നവിമുംബൈയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. താനെ ജില്ലയിലെ ഹാജി മലാഗ് ക്ഷേത്രത്തിനു സമീപത്തുളള കുന്നുംപ്രദേശത്തുനിന്നാണ് സിദ്ധാര്‍ഥ് കിരണ്‍ സാംഘ്വി (39)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സര്‍ഫറാസ് ഷെയ്ഖ് എ്ന്ന 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവറാണ് അറസ്റ്റിലായ സര്‍ഫറാസ് ഷെയ്ഖ്. കൊപാതകതത്തില്‍ പങ്കാളികളായ ഇയാളുടെ കൂട്ടാളികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ പങ്കുവച്ചാതായാണ് പോലീസ് നല്‍കുന്ന വിവരം. ഇവര്‍ മരിച്ച മാനോജരുടെ സഹ പ്രവർത്തകരാണെന്നും സൂചനകള്‍ ഉണ്ട്.
സെപ്റ്റംബര്‍ അഞ്ചിനാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് കിരണ്‍ സാംഘ്വിയെ കാണാതായത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ മധ്യ മുംബൈ ലോവര്‍പരേല്‍ കമലാമില്‍സിലെ ഓഫിസില്‍ നിന്നും ദക്ഷിണ മുംബൈ മലബാര്‍ ഹില്‍സിലെ വീട്ടിലേക്കു തിരിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പക്ഷെ ഇദ്ദേഹം വീട്ടിലെത്തുകയുണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ വ്യാഴാഴ്ച രാവിലെ നവിമുംബൈയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറില്‍ കത്തിയും രക്തക്കറകളും കണ്ടെത്തിയിരുന്നു.
ബുധനാഴ്ച രാത്രി ലോവര്‍ പരേലിലെ കമലാമില്‍ കോംപൗണ്ടിലെ പാര്‍ക്കിങ് സ്ഥലത്തുവച്ചാണ് സാംഘ്വിയെ കൊപ്പെടുത്തിയതെന്നാണ് പിടിയിലായ യുവാവിന്റെ മൊഴി. മൃതദേഹം മറവു ചെയ്യുന്നതിനുളള ഉത്തരവാദിത്തം തനിക്കാണ് നല്‍കിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.