UPDATES

ട്രെന്‍ഡിങ്ങ്

“മോദിയുടെ ഗുണ്ടകൾ’ ക്ഷേത്രത്തിൽ സ്ത്രീകളെ തടയുന്നു”: ദി ഓസ്ട്രേലിയൻ സ്ത്രീപ്രവേശനം വാർത്തയാക്കിയത് ഇങ്ങനെ

ബിബിസിയുടെ വാർത്ത പ്രശ്നത്തിന്റെ സ്വഭാവത്തെയും അതിന്റെ പരിഹാസ്യതയെയും കുറെക്കൂടി തുറന്നു കാട്ടുന്നുണ്ട്.

പ്രമുഖ ഓസ്ട്രേലിയൻ ദിനപ്പത്രമായ ‘ദി ഓസ്ട്രേലിയൻ’ ശബരിമലയിലെ സ്ത്രീപ്രവേശന വിധിയും അതെത്തുടർന്ന് നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങളും വാർത്തയാക്കിയതാണ് തലക്കെട്ടിൽ വായിച്ചത്. മോദിയുടെ ഗുണ്ടകൾ ഹിന്ദുക്ഷേത്രം സന്ദർശിക്കാനെത്തുന്ന സ്ത്രീകളെ തടയുന്നു എന്നാണ് ഇവരുടെ വാർത്തയുടെ തലക്കെട്ട്. സ്ത്രീകൾ അശുദ്ധരാണെന്ന വിശ്വാസമാണ് ശബരിമലയിലെ വിലക്കിന്റെ കാരണമെന്നും ഇതിനെ സംരക്ഷിക്കുന്ന നിലപാടാണ് തീവ്ര വലതുപക്ഷ നിലപാടുള്ള പ്രധാനമന്ത്രിയുടെ പാർട്ടി എടുക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. നേരത്തെ ഓൺലൈനിൽ എല്ലാവർക്കും വായിക്കാൻ കഴിഞ്ഞിരുന്ന ഈ വാർത്ത ട്രാഫിക് കൂടിയതോടെ ‘സബ്സ്ക്രൈബർ ഒൺലി’ ആക്കി മാറ്റിയിട്ടുണ്ട്.

ബിബിസിയുടെ വാർത്ത പ്രശ്നത്തിന്റെ സ്വഭാവത്തെയും അതിന്റെ പരിഹാസ്യതയെയും കുറെക്കൂടി തുറന്നു കാട്ടുന്നുണ്ട്. ‘സ്ത്രീകളെ ക്ഷേത്രത്തിൽ കയറുന്നത് തടയുന്ന ഇന്ത്യൻ ദൈവം’ എന്നാണ് ബിബിസിയുടെ തലക്കെട്ട്. ചരിത്രപരമായ വിധി സുപ്രീംകോടതിയിൽ നിന്നുണ്ടായിട്ടും ആക്രാമകമായ സമരങ്ങളിലൂടെ അത് നടപ്പാകുന്നത് തടയപ്പെടുകയാണെന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബർ പതിനേഴാം തിയ്യതി ബ്രിട്ടിഷ് മാധ്യമമായ ദി ഗാർഡിയനും ശബരിമലയിലെ സമരം റിപ്പോർട്ട് ചെയ്തിരുന്നു. പുരോഗമനപരമെന്ന് അറിയപ്പെടുന്ന, ജാതീയതയ്ക്കെതിരെ നിരവധി നവോത്ഥാനങ്ങൾ നടന്ന ഒരു സംസ്ഥാനത്ത് നടക്കുന്ന ഈ ആക്രമണങ്ങൾ ലിബറൽ മനോഭാവമുള്ള എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണെന്ന് ദി ഗാർഡിയൻ പറയുന്നു.

യുഎസ് മാധ്യമമായ സിഎൻഎന്നും ശബരിമലയിലെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളെ മാറ്റിനിർത്താൻ ഇന്ത്യൻ ക്ഷേത്രത്തില്‍ വിശ്വാസികൾ അക്രമത്തിലേക്ക് തിരിഞ്ഞെന്നാണ് ഇവരുടെ തലക്കെട്ട്.

മതവും സ്ത്രീകളുടെ അവകാശവും ഏറ്റുമുട്ടുന്ന ഇന്ത്യൻ ക്ഷേത്രമെന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ട്. ശബരിമലയിൽ റിപ്പോർട്ട് ചെയ്യാനെത്തി അയ്യപ്പവേഷധാരികളുടെ തെറിവിളി കേട്ട് തിരിച്ചുപോയ സുഹാസിനി രാജും കെയ് ഷൂൾട്സും ചേർന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍