UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്” -ഒടുവില്‍ പ്രതികരിച്ച് വിടി ബൽറാം

“പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സർക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്.”

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ്സ് നേതാവ് വിടി ബൽറാം രംഗത്ത്. ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടെയും വക്താക്കളാകേണ്ട ചുമതല കോണ്ടഗ്രസ്സിനില്ലെന്ന് ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെ താൻ മനസ്സിലാക്കുന്നുണ്ടെന്നും ബൽറാം പറഞ്ഞു. അതെസമയം ശബരിമലയിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തത് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തെ വർഗീയമായി നെടുകെ പിളർക്കാനുള്ള ഒരവസരമാക്കി ശബരിമല വിഷയത്തെ മാറ്റിയ സംഘപരിവാറിനെയും സർക്കാരിനെയും തുറന്നു കാട്ടേണ്ടതുണ്ടെന്നും ബൽറാം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെടുന്ന കോൺഗ്രസ്സ് നേതാക്കൾ ബിജെപിക്കൊപ്പം നിലപാടെടുക്കുന്ന പ്രശ്നവും തന്റെ പോസ്റ്റിൽ വിടി ബൽറാം സൂചിപ്പിച്ചു. ഇക്കാര്യം കെപിസിസി പ്രസിഡണ്ടിനെ താൻ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ബൽറാം പറഞ്ഞു.

“ഓർക്കുക; രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്.” എന്ന് പറഞ്ഞുകൊണ്ടാണ് വിടി ബൽറാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ശബരിമല നട തുറന്നതിനു ശേഷം ഫേസ്ബുക്കിൽ നിന്നും ‘മുങ്ങി നടക്കുന്ന’ വിടി ബൽറാമിനെതിരെ ശക്തമായ വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്റുമായി തൃത്താല എംഎൽഎ രംഗത്തു വന്നിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സർക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്. എന്നാൽ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.

ഓർക്കുക; രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്.

സ്ത്രീകളെ തടയാൻ വിശ്വാസികൾ ആത്മഹത്യ ചെയ്യും; കേരളം നിശ്ചലമാകും: ഭീഷണിയുമായി കെപി ശശികല

ശബരിമല: സ്ത്രീപ്രവേശനം വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി; സുപ്രീംകോടതി വിധി രാജ്യത്തെ നിയമം; പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ

നായർ കുട്ടികൾക്ക് നമ്പൂതിരിയായ അച്ഛനെ തൊടാൻ അവകാശമില്ലാതിരുന്ന കാലമുണ്ടായിരുന്നു: മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍