വയനാട്ടിൽ ചാവേർ ശൈലിയിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നായ്ക്കട്ടി എളവന സ്വദേശിയായ ബെന്നി എന്നയാൾ ശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവെച്ച് സമീപപ്രദേശത്തെ വീട്ടിനുള്ളിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണറിയുന്നത്. ഇതിന്റെ കാര്യകാരണങ്ങൾ വെളിവായിട്ടില്ല.
നായ്ക്കട്ടിയിലെ എളവന്‍ നാസർ എന്നയാളുടെ വീട്ടിലെത്തിയാണ് ബെന്നി പൊട്ടിത്തെറിച്ചത്. ബെന്നിയും, വീട്ടിലുണ്ടായിരുന്ന അംലയെന്ന സ്ത്രീയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം ചിതറിപ്പോയിരുന്നതായി അയൽവാസികൾ പറഞ്ഞതായി റിപ്പോർട്ടുകള്‍ പറയുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ അംല മാത്രമാണ് ഉണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.