നേരത്തെ ജിഗ്നേഷ് മേവാനി, ജെഎൻയു വിദ്യാർത്ഥി ഷെഹ്‌ല റാശിദ് എന്നിവര്‍ക്ക് ഭീഷണി സന്ദേശം അയച്ച നമ്പരുകൾ കേന്ദ്രീകരിച്ചാണ് ഡൽഹി പൊലീസ് അന്വേഷണം നടത്തുന്നത്.
ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിനെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് പരിസരത്തു വെച്ച് കൊല്ലാൻ ശ്രമിച്ചയാളെ പിടികൂടാനുള്ള ഡൽഹി പൊലീസിന്റെ ശ്രമം തുടരുകയാണെന്ന് റിപ്പോർട്ട്. കൊലയാളിയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ടെങ്കിലും ഇയാളെ തിരിച്ചറിയാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
നേരത്തെ ജിഗ്നേഷ് മേവാനി, ജെഎൻയു വിദ്യാർത്ഥി ഷെഹ്‌ല റാശിദ് എന്നിവര്‍ക്ക് ഭീഷണി സന്ദേശം അയച്ച നമ്പരുകൾ കേന്ദ്രീകരിച്ചാണ് ഡൽഹി പൊലീസ് അന്വേഷണം നടത്തുന്നത്. ഇന്ത്യയിൽത്തന്നെ രജിസ്റ്റർ ചെയ്ത നമ്പരുകളാണോ ഇവയെന്നറിയാൻ സർവീസ് ദാതാക്കളെ സമീപിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇങ്ങനെ യൂസറുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷിക്കാനാണ് പരിപാടിയെന്നും പൊലീസ് വ്യക്തമാക്കി.
അതെസമയം ഉമർ ഖാലിദ് തനിക്ക് സുരക്ഷ ഏപർപ്പെടുത്തുന്നതിനായി വീണ്ടും ഒരു പരാതി കൂടി നൽകിയിട്ടുണ്ട്. കാര്യങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നതെന്നാണ് ഉമർ പറയുന്നത്.