UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡൽഹിയിൽ മുൻ ചീഫ് ജസ്റ്റിസ്സിന്റെ ഭാര്യയെയും മകളെയും വീട്ടുജോലിക്കാരൻ ബന്ദിയാക്കി കൊള്ളയടിച്ചു

പണവും ലക്ഷക്കണക്കിന് രൂപയുടെ മൂല്യമുള്ള വസ്തുക്കളും ഇവർ മോഷ്ടിച്ചിട്ടുണ്ട്.

മുൻ ഡൽഹി ചീഫ് ജസ്റ്റിസ്സിന്റെ മകളെയും ഭാര്യയെയും വീട്ടുജോലിക്കാരൻ ബന്ദിയാക്കി കൊള്ളയടിച്ചെന്ന് പരാതി. വീട്ടുജോലിക്കാരനും അയാളുടെ കൂട്ടാളികളും ചേര്‍ന്നാണ് കൃത്യം നടത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം. പണവും ലക്ഷക്കണക്കിന് രൂപയുടെ മൂല്യമുള്ള വസ്തുക്കളും ഇവർ മോഷ്ടിച്ചിട്ടുണ്ട്.

മുൻ ജഡ്ജ് ദലിപ് കുമാർ കപൂറിന്റെ (ഇദ്ദേഹം 2000മാണ്ടിൽ മരണപ്പെട്ടിരുന്നു) വീട്ടിലാണ് സംഭവം നടന്നത്. ദലിപ് കുമാർ കപൂറിന്റെ ഭാര്യ, 78കാരിയായ റിബ കപൂറിനെയും ഇവരുടെ മകളെയും ബന്ദിയാക്കുകയായിരുന്നു. തന്റെ മകളുടെ തലയ്ക്ക് അക്രമികൾ ഇരുമ്പുവടി കൊണ്ട് അടിച്ചതായും പരാതിയിലുണ്ട്. നാലുദിവസം മുമ്പാണ് വേലക്കാരനെ ജോലിക്കെടുത്തത്. ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലാണ് സംഭവം.

രാജ്യതലസ്ഥാനത്ത് പൊലീസ് സംവിധാനത്തിന്റെ നിയന്ത്രണം കേന്ദ്രത്തിനാണ്. സംസ്ഥാന സർക്കാരിന് ക്രമസമാധാന പാലനത്തിനുള്ള അധികാരം വിട്ടുതരണമെന്ന ആവശ്യം ദീർഘനാളായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും നടപ്പാകുകയുണ്ടായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍