ഇരുവരും ഒമാനിൽ കഴിയവെയാണ് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും സൗഹൃദം സ്ഥാപിച്ചത്.
സോഷ്യൽ മീഡിയയിലൂടെ സ്ഥാപിച്ച ബന്ധം ലൈംഗികമായി ഉപയോഗപ്പെടുത്തുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച കൊല്ലം ജില്ലാകമ്മറ്റി അംഗമായ തേവലക്കര പടിഞ്ഞാറ്റക്കര പാലേഴത്തുവീട്ടില്‍ രാജേഷ് കുമാറിനെയാണ് തെക്കുംഭാഗം എസ്ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുറ്റിവട്ടം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡിൽ വിട്ടു.
ഇരുവരും ഒമാനിൽ കഴിയവെയാണ് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും സൗഹൃദം സ്ഥാപിച്ചത്. യുവതി വിവാഹിതയായിരുന്നു. ഇരുവരും നാട്ടിലെത്തിയ ശേഷവും ബന്ധം തുടർന്നു.
തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് യുവതിയെ രാജേഷ് പീഡിപ്പിച്ചെന്നാണ് പരാതി. ഇതിനിടെ യുവതിയിൽ നിന്ന് 7 ലക്ഷത്തോളം രൂപ ഇയാൾ കൈപ്പറ്റി. തന്റെ ഏടിഎം കാർഡ് ഉൾപ്പെടെയുള്ളവ കൈക്കലാക്കിയതിനെ എതിർത്തപ്പോൾ രാജേഷ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.