‘എന്റെ ഭാര്യയുടെ ഇടം എന്റെ വീട്ടിലെ അടക്കളയിലും മറ്റു മുറികളിലുമാണ്’. 2019 ലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞ വാക്കുകളോട് പ്രതികരിക്കവേ ആയിരുന്നു നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവന. തനിക്ക് തന്റെ ഭാര്യയേക്കാളും അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെര്‍ലിനില്‍ വെച്ച് ഈ പ്രസ്താവന നടത്തുമ്പോള്‍ ബുഹാരിയുടെ തൊട്ടടുത്ത് ജര്‍മ്മന്‍ ചാന്‍സലര്‍ എയിഞ്ചെല മെര്‍ക്കല്‍ ഉണ്ടായിരുന്നു.
ഭരണത്തിൽ മാറ്റം കൊണ്ട് വന്നാൽ മാത്രമേ തന്റെ 73 കാരനായ ഭർത്താവിനെ അടുത്ത തിരഞ്ഞെടുപ്പിൽ താൻ പിന്തുണക്കുകയുള്ളൂ എന്ന് ബി ബി സി ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഐഷ ബുഹാരി പറഞ്ഞിരുന്നു. ഐഷ യുടെ അച്ഛൻ ആദ്യ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയായിരുന്നു.
2015ല്‍ അധികാരത്തിലേറിയ മുഹമ്മദ് ബുഹാരി അഴിമതിയും ഇസ്ളാമിക തീവ്രവാദവും തുടച്ചു നീക്കുമെന്നായിരുന്നു വാഗ്ദാനം നല്കിയിരുന്നത്. ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ പെൺകുട്ടികളിൽ 21 പേരെ ഈ അടുത്തകാലത്ത് വിട്ടയച്ചിരുന്നു. എന്നാൽ അത് പൈസ കൊടുത്തും പല തീവ്രവാദി നേതാക്കളെയും വിട്ടയച്ചുമാണെന്ന വിമര്‍ശനവും ഉണ്ട്. 199 പെണ്‍കുട്ടികള്‍ ഇപ്പൊഴും തീവ്രവാദികളുടെ തടവിലാണ്.
കൂടുതല്‍ വായിക്കാന്‍