പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനമുയര്‍ത്തിയവര്‍ മുന്നണി മര്യാദകള്‍ ലംഘിക്കുകയാണ് ചെയ്തത്.
ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇപി ജയരാജന്‍. ഇടതുമുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇപി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍
പറഞ്ഞു. പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനമുയര്‍ത്തിയവര്‍ മുന്നണി മര്യാദകള്‍ ലംഘിക്കുകയാണ് ചെയ്തത്. ജല്‍പ്പനങ്ങള്‍ ഇടതു മനസുകള്‍ സഹിക്കില്ലെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. കെഎം ഷാജഹാന്റെ അട്ടിമറിപ്പണിക്ക് കാനം ചൂട്ട് പിടിക്കുന്നതെന്തിന് പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ചാമ്പ്യന്‍ഷിപ്പ് നേടാനുള്ള ശ്രമമാണ് നടക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകളിൽ ഒളിഞ്ഞു കിടക്കുന്ന അജണ്ട എന്താണെന്ന് ആ പാർട്ടി വ്യക്തമാക്കണം. പഴയ കൂട്ടുകെട്ടിന്റെ ഓർമ്മ തികട്ടിത്തികട്ടി വരുന്നത് കൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നതെന്നും ജയരാജന്‍ ചോദിച്ചു.
ഇപി ജയരാജന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്: