UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്ന മണി മദ്യം കഴിച്ചതാകാം മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എങ്കിലും ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം ലഭിച്ചതിനുശേഷമേ അന്തിമ നിഗമനത്തില്‍ പൊലീസിന് എത്താനാകൂ.

മണിയുടെ കരള്‍ പൂര്‍ണമായും നശിച്ചിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്നതിനാല്‍ മദ്യം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ മണിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം അത് പാലിച്ചിരുന്നില്ല.

മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം അടുത്ത ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൊഴിയെടുത്തിരുന്നു. മണിയുടെ ഭാര്യ സഹോദരന്‍, നടന്‍ ജാഫര്‍ ഇടുക്കി തുടങ്ങിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍