UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗര്‍ഭിണിയെ മര്‍ദ്ദിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊന്ന നഴ്‌സിന് 100 വര്‍ഷം തടവ്

അഴിമുഖം പ്രതിനിധി

ഗര്‍ഭിണിയെ ആക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊന്ന കേസില്‍ ന്‌ഴ്‌സിനെ 100 വര്‍ഷത്തെ തടവിന് വിധിച്ചു. യു.എസിവെ കൊളറാഡോയില്‍ മിഷേല്‍ വില്‍കിന്‍സ് എന്ന യുവതിയോടു കാണിച്ച ക്രൂരതയ്ക്കാണ് മുപ്പത്തിയഞ്ചുകാരിയായ ഡൈനല്‍ ലേനിനെ ശിക്ഷിച്ചത്. 2015 മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം. ഗര്‍ഭകാലത്തെ വസ്ത്രങ്ങള്‍ സംബന്ധിച്ച ഓണ്‍ലൈന്‍ പരസ്യം കണ്ട് ലേനിന്റെ ലോങ്‌മോണ്ടിലെ വീട്ടിലെത്തിയതായിരുന്നു ഏഴ് മാസം ഗര്‍ഭിണിയായിരുന്ന വില്‍കിന്‍സ്. അവിടെ വെച്ച് ലേന്‍ വില്‍കിന്‍സിനെ മര്‍ദ്ദിക്കുകയും കുത്തുകയും ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുകയം ചെയ്തു. ആക്രമിക്കപ്പെട്ട വില്‍കിന്‍സ് അവശയായെങ്കിലും വീടിന്റെ താഴത്തെ മുറിയില്‍ കയറി കതകടച്ചിട്ട് എമര്‍ജന്‍സി നമ്പര്‍ 911ല്‍ വിളിച്ചു. അധികൃതര്‍ എത്തിയാണ് അവരെ ആശുപത്രിയിലെത്തിച്ചത്. വില്‍കിന്‍സിന്റെ പെണ്‍കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു.

തന്റെ കള്ളത്തരം ഒളിക്കാനായിരുന്നു ലേന്‍ ഇത്തരമൊരു ക്രൂരത്യം നടത്തിയത്. താന്‍ ഗര്‍ഭിണിയാണെന്നു മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു ലേന്‍ പിന്നീട് തന്റെ ഗര്‍ഭം അലസി കുഞ്ഞ് മരിച്ചുപോയെന്നു വരുത്തി തീര്‍ക്കാനായിരുന്നു മിഷേലിനെ ആക്രമിച്ചു അവരുടെ കുഞ്ഞിനെ പുറത്തെടുത്ത് കൊന്നത്. സംഭവം നടന്ന ദിവസം ലേന്‍ ഭര്‍ത്താവ് റിഡ്‌ലിയോടൊപ്പം ഡോക്ടറെ കാണാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ ലേന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഗര്‍ഭം അലസിയെന്നും കുഞ്ഞ് മുകളിലത്തെ ബാത്ത്ടബ്ബില്‍ ഉണ്ടെന്നും ലേന്‍ ഭര്‍ത്താവിനോടു പറഞ്ഞു. റിഡ്‌ലി ബാത്ത്‌റൂമിലേക്ക് ചെന്നുനോക്കിയപ്പോള്‍ അവിടെ ബാത്ത്ടബ്ബില്‍ കുഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. കുഞ്ഞിന് ശ്വാസമുണ്ടെന്ന് മനസിലായപ്പോള്‍ പെട്ടെന്ന് തന്നെ ടവലില്‍ പൊതിഞ്ഞ് കുഞ്ഞിനെയും ലനിനെയും കൊണ്ട് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ താനിതൊക്കെ ചെയ്യുമ്പോള്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ വീടിനുള്ളില്‍ രക്തത്തില്‍ വാര്‍ന്ന് കിടക്കുന്ന വിവരം അറിയില്ലായിരുന്നുവെന്ന് ലേനിന്റെ ഭര്‍ത്താവ് പറയുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിയ ലേന്‍ തന്നെ പരിശോധിക്കാന്‍ സമ്മതിച്ചില്ല. ലേനിന് രക്തസ്രാവമോ പ്രസവം കഴിഞ്ഞതിന്റെ ലക്ഷണമോ ഉണ്ടായിരുന്നില്ലെന്നു പിന്നീട് കണ്ടെത്തി. ഇതേ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരതയുടെ ചുരുള്‍ നിവര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍