തടങ്കലില്‍ കഴിയവെ കാമുകൻ രഹസ്യമായി എത്തിച്ച സിം കാർഡ് വഴി പുറത്ത് വിട്ട വീഡിയോയിലൂടെയാണ് അഞ്ജലിയുടെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്
ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് വീട്ടു തടങ്കലിലായിരുന്ന പെൺകുട്ടി മോചിതയായി. തൃശ്ശൂര്‍ അരിയന്നൂർ സ്വദേശിയായ അഞ്ജലിയെയാണ് ഒന്നര വർഷത്തോളം അമ്മയുടെ സഹായത്തൊടെ ആർ.എസ്സ്.എസ്സ് തടങ്കലില്‍ പാർപ്പിച്ചിരുന്നത്.
പ്രണയം വീട്ടിലറിഞ്ഞതിനെ തുടർന്ന് കേരളത്തിലെ വിവിധ ആർ.എസ്സ്എസ്സ് കേന്ദ്രങ്ങളിലായിരുന്നു അഞ്ജലി ഇതിനു മുമ്പ്. കാമുകനായ മുസ്ലിം യുവാവ് കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയല്‍ ചെയ്തിരുന്നെങ്കിലും പെൺകുട്ടിയെ അമ്മയോടൊപ്പം വിടാനാണ് കോടതി വിധിച്ചത്. അഞ്ജലിക്ക് മാനസിക രോഗമാണെന്ന് പറയുന്ന അമൃത ആശുപത്രിയിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് പ്രകാരമായിരുന്നു ഇത്.
തടങ്കലില്‍ കഴിയവെ കാമുകൻ രഹസ്യമായി എത്തിച്ച സിം കാർഡ് വഴി പുറത്ത് വിട്ട വീഡിയോയിലൂടെയാണ് അഞ്ജലിയുടെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്. (ഈ വാര്‍ത്ത വീഡിയോ അടക്കം അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു) തന്റെ ജീവൻ ഭീഷണിയിലാണെന്നും രക്ഷിക്കണമെന്നുമുള്ള വീഡിയോ മുഖ്യമന്ത്രിക്കും കേരള ഡി.ജി.പിക്കും അയച്ചിരുന്നു. ഇതിനെ തുടർന്ന് കേരള പോലീസ് ഇടപെട്ടു. മംഗലാപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്യത്തിലുള്ള സംഘമാണ് തടങ്കൽ കേന്ദ്രം കണ്ടെത്തിയത്. തടങ്കലില്‍ നിന്ന് മോചിപ്പിച്ച അഞ്ജലിയെ മംഗലാപുരം കോടതിയുടെ നിർദ്ദേശത്തിൽ മഹിളാ മന്ദിരത്തിൽ പാർപ്പിച്ചു വരികയായിരുന്നു.
കേരളത്തിൽ കേസുകളില്‍ ഇല്ല എന്നതിനാൽ പെൺകുട്ടിയെ ഇങ്ങോട്ട് മാറ്റാനായി സാധിച്ചിരുന്നില്ല. കേരളത്തിൽ നിന്ന് പോയ പോലീസ് സംഘം കുട്ടിയെ കണ്ട് തിരിച്ചു പോന്നിരുന്നു. അമ്മയെ ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. അഞ്ജലി മാനസിക രോഗിയാണെന്ന നിലപാടാണ് അമ്മ അവിടെയും ആവർത്തിച്ചത്.
ഇപ്പോൾ കുട്ടിയുടെ അമ്മാവൻ ഇടപെട്ടാണ് മോചിപ്പിക്കപ്പെട്ടിരിക്കുന്നത്. മഹിളാ മന്ദിരത്തിൽ നിന്നും പുറത്ത് വന്ന അഞ്ജലി ബന്ധുക്കൾക്കൊപ്പം ഇന്ന് കേരളത്തിൽ തിരിച്ചെത്തും.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
‘ഇതെന്റെ അവസാനത്തെ വീഡിയോ’; ഇതര മതസ്ഥനെ പ്രണയിച്ച തൃശൂര്‍ സ്വദേശി മംഗലാപുരത്ത് ബിജെപി തടവില്‍