UPDATES

ട്രെന്‍ഡിങ്ങ്

ശൂന്യാകാശത്തെ ആദ്യ കുറ്റകൃത്യം; നാസ ആസ്ട്രനട്ട് മുന്‍ പങ്കാളിയുടെ ബാങ്ക് അക്കൌണ്ട് ബഹിരാകാശ നിലയത്തില്‍ വെച്ച് അനുമതിയില്ലാതെ ഉപയോഗിച്ചു

2014-ലാണ് സ്വവര്‍ഗാനുരാഗികളായ ആനിയും സമ്മര്‍ വോര്‍ഡനും വിവാഹിതരായത്

ബഹിരാകാശത്ത് കുടിയേറി താമസിക്കുന്നതിനു മുന്‍പുതന്നെ അവിടെനിന്നുള്ള ആദ്യ കുറ്റകൃത്യം റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു. ഈ ആരോപണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.
നാസയുടെ ബഹിരാകാശ യാത്രികയായ ആന്‍ മക്ലൈന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ‌എസ്‌എസ്)) വെച്ച് അവരുടെ അകന്ന് കഴിയുന്ന പങ്കാളിയുടെ ബാങ്ക് അക്കൗണ്ട് അനുമതിയില്ലാതെ ഉപയോഗിച്ചു എന്നതാണ് ആരോപണം. ആനിന്‍റെ ജീവിത പങ്കാളിയായ സമ്മർ വോർഡനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ശൂന്യാകാശത്ത് വെച്ചുള്ള മനുഷ്യന്റെ ആദ്യ കുറ്റകൃത്യ ആരോപണമാണിതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2014-ലാണ് സ്വവര്‍ഗാനുരാഗികളായ ആനിയും സമ്മര്‍ വോര്‍ഡനും വിവാഹിതരായത്. സമ്മര്‍ വോര്‍ഡന്റെ ആദ്യ ബന്ധത്തിലുള്ള ആറുവയസുകാരനായ മകനെ സ്വന്തമാക്കാന്‍ ആൻ മക്ലൈന്‍ സാമ്പത്തികമായി സഹായിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കംപ്യൂട്ടറില്‍ നിന്ന് സമ്മര്‍ വോര്‍ഡന്‍റെ ബാങ്ക് അക്കൗണ്ട് അവരുടെറെ അനുമതിയില്ലാതെ ആന്‍ ഉപയോഗിച്ചു. അത് അവര്‍ സമ്മതിച്ചിട്ടുമുണ്ട്. മകന്റെ ചിലവുകള്‍ കൃത്യമായി നോക്കുന്നുണ്ടോ എന്നറിയാന്‍ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവെന്നല്ലാതെ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ആന്‍ പറയുന്നു.

എന്തായാലും സമ്മര്‍ വോര്‍ഡന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ ആനിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ മകന്റെ ചെലവിലേക്കായി താനും സമ്മര്‍ വോര്‍ഡനും ചേര്‍ന്ന് നേരത്തെ സ്വരൂപിച്ച പണം ഉപയോഗിച്ച് മകന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന ആനിയുടെ വാദം പൂര്‍ണ്ണമായും അവര്‍ നിരാകരിക്കുന്നു. എന്നാല്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ആന്‍ ഉറച്ചു നില്‍ക്കുകയാണ് ആന്‍. ആറുമാസത്തെ ബഹിരകാശ ദൗത്യം പൂര്‍ത്തിയാക്കി അവര്‍ ഭൂമിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

അമേരിക്ക, റഷ്യ, യൂറോപ്പ്, ജപ്പാന്‍, കാനഡ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന മനുഷ്യര്‍ക്കും സ്വത്തുക്കള്‍ക്കും അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ ബാധകമാണ്. ബഹിരാകാശ നിലയത്തില്‍ വെച്ച് ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചാവും ഇവര്‍ക്ക് ശിക്ഷ ലഭിക്കുക.

വെസ്റ്റ് പോയന്റ് മിലിട്ടറി അക്കാദമിയില്‍ നിന്ന് മികച്ച വിജയത്തോടെ ബിരുദം നേടിയ ആന്‍ ഇറാഖ് യുദ്ധത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. 2013 മുതലാണ് ആന്‍ നാസയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളിയാവുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ വേര്‍പിരിഞ്ഞാണു കഴിയുന്നതെങ്കിലും ഇപ്പോഴും ആനും സമ്മര്‍ വോര്‍ഡും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല. ഇതിന്റെ നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യത്തെ കുറിച്ചുള്ള ആദ്യ ആരോപണം ഉയർന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍