UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ട്ടിയില്‍ തിരിച്ചെത്താന്‍ ശശികല നല്‍കിയ മാപ്പപേക്ഷയുമായി പനീര്‍സെല്‍വം

പാര്‍ട്ടിയെ കുടുംബസ്വത്താക്കി മാറ്റാനാണ് ശശികലയുടെ ശ്രമം

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്‌ക്കെതിരെ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം വീണ്ടും രംഗത്ത്. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ കാലത്ത് ശശികല സമര്‍പ്പിച്ച മാപ്പപേക്ഷ അദ്ദേഹം ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

മുഖ്യമന്ത്രി പദത്തിനായി എന്ത് വൃത്തികേടും ശശികല കാണിക്കുമെന്ന് പറഞ്ഞ പനീര്‍സെല്‍വം അവര്‍ വിജയിച്ചാല്‍ ജനാധിപത്യത്തിനേല്‍ക്കുന്ന കളങ്കമായിരിക്കും അതെന്നും ചൂണ്ടിക്കാട്ടി. ഒരു സ്ഥാനവും വേണ്ടെന്ന് പറഞ്ഞാണ് ശശികല പാര്‍ട്ടിയില്‍ മടങ്ങിയെത്തിയത്. പാര്‍ട്ടിയെ കുടുംബസ്വത്താക്കി മാറ്റാനാണ് അവരുടെ ശ്രമം. പ്രവര്‍ത്തകരും അണികളും തന്നോടൊപ്പമാണെന്ന് അദ്ദേഹം ഇപ്പോഴും ആവര്‍ത്തിച്ചു. എംഎല്‍എമാരെയും നേതാക്കളെയും ഭീഷണിപ്പെടുത്തിയാണ് അവര്‍ ഒപ്പം നിര്‍ത്തിയിരിക്കുന്നത്.

അതിനിടെ അണ്ണാ ഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍ പനീര്‍സെല്‍വത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തി. പനീര്‍സെല്‍വത്തിന്റെ വസതിയിലെത്തിയാണ് മധുസൂദനന്‍ പിന്തുണ അറിയിച്ചത്. പനീര്‍സെല്‍വത്തിന് എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടാകും. സ്വെച്ഛാധിപതികളില്‍ നിന്നും ഗുണ്ടകളില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മധുസൂദനനെ പാര്‍ട്ടി ജനറല്‍ സെക്രട്ടരിയാക്കാനാണ് ജയലളിതയ്ക്ക് താല്‍പര്യമുണ്ടായിരുന്നതെന്ന് നേരത്തെ പനീര്‍സെല്‍വം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍