UPDATES

മാന്‍ ബുക്കര്‍; അമേരിക്കന്‍ വംശീയ രാഷ്ട്രീയം ആഖ്യാനം ചെയ്യുന്ന പോള്‍ ബീറ്റിയുടെ ദി സെല്‍ഔട്ടിന്

2016 ലെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക്. ഇംഗ്ളീഷ് ഭാഷയിലുള്ള സാഹിത്യ കൃതികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ബുക്കർ പ്രൈസ് ആദ്യമായാണ് ഒരു അമേരിക്കൻ സാഹിത്യകാരന് ലഭിക്കുന്നത്. ‘ദ സെല്‍ഔട്ട്’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. പോള്‍ ബീറ്റിയുടെ നാലാമത്തെ നോവലായ ‘ദ സെല്‍ഔട്ട്’ അമേരിക്കയിലെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന നോവലാണ്. നൊബേല്‍ പ്രൈസ് കഴിഞ്ഞാല്‍ ഏറ്റവുമധികം വിലമതിക്കപ്പെടുന്ന പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്. 50000 യൂറോ (36 ലക്ഷത്തിലധികം) ആണ് അവാര്‍ഡ് തുക.

പ്രമേയവും അവതരണവും പരിഗണിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണെന്നായിരുന്നു സമിതി ദ സെല്‍ഔട്ടിനെ വിശേഷിപ്പിച്ചത്. സമിതി വിലയിരുത്തിയ 155 നോവലുകളില്‍ അന്തിമ പട്ടികയില്‍ ഇടം തേടിയത് ബ്രീട്ടീഷ് രചയിതാവ് ദെബോറ ലെവിയുടെ ഹോട്ട് മില്‍ക്ക്, ഗ്രെയിം മക്രീ ബുനെറ്റിന്‍റെ ഹിസ് ബ്ലഡി പ്രൊജക്ട്, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ പൌരാവകാശ നിരാസം പ്രതിപാദിക്കുന്ന ഡു നോട്ട് സേ വി ഹാവ് നതിങ്, കനേ‍ഡിയന്‍ എഴുത്തുകാരനായ ഡേവിഡ് സലേയിയുടെ ആള്‍ ദാറ്റ് മാന്‍ ഈസ്, അമേരിക്കയുടെ ഒട്ടെസ മൊസ്ഫെഗിന്‍റെ ഐലീന്‍, തുടങ്ങിയ ആറ് കൃതികങ്ങളാണ്. ഇതില്‍ നിന്ന് ഐകകണ്ഠേന പുരസ്കാര സമിതി ദി സെല്‍ ഔട്ടിനെ തെരഞ്ഞെടുക്കുകയായിരുന്നു.

ബിയാറ്റി തന്‍റെ ജന്മനാടായ ലോസ് ഏഞ്ചലസിനെക്കുറിച്ച് എഴുതുന്ന നോവലിൽ ഊന്നൽ നൽകുന്നത് വംശീയമായ അസമത്വത്തെക്കുറിച്ചാണെന്നും ഞെട്ടിപ്പിക്കുന്നതും അപ്രതീക്ഷിതായ രീതിയിൽ തമാശയുള്ളതുമാണ് നോവലെന്നും  ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു. 

കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള കൃതികൾക്കുമാത്രം നൽകിവന്നിരുന്ന ബുക്കർ പ്രൈസിന് അമേരിക്ക ഉൾപ്പടെയുള്ള ഇംഗ്ളീഷ് സംസാരിക്കുന്ന രാജ്യങ്ങളെ കൂടി പരിഗണിക്കാൻ ആരംഭിച്ചത് 2013 മുതലാണ്.

പുരസ്കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും എന്നാല്‍  വായനക്കാര്‍ക്ക് അത്രയെളുപ്പം ദഹിക്കുന്ന നോവല്‍ അല്ല തന്‍റെതെന്നും പറഞ്ഞു. ‘ദ സെൽഔട്ടിന്’ നാഷണൽ ബുക് ക്രിറ്റിക്സ് സർക്കിൾ അവാർഡ് ലഭിച്ചിട്ടുണ്ട്. ദ വൈറ്റ് ബോയ് ഷഫിള്‍(1996), ടഫ്(2000), സ്ലംബര്‍ലാന്‍റ് (2008) എന്നിവയാണ് ബീറ്റിയുടെ മറ്റ് നോവലുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍