UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: പേള്‍ ഹാര്‍ബര്‍ ആക്രമണവും, കുത്തിവച്ചുള്ള വധശിക്ഷയും

Avatar

1941 ഡിസംബര്‍ 7
പേള്‍ ഹാര്‍ബര്‍ ആക്രമണം

ഉദയസൂര്യന്റെ ചുവന്ന അടയാളവും വഹിച്ചുകൊണ്ട് ഒരു ജപ്പാന്‍ ബോബംര്‍ വിമാനം 1941 ഡിസംബര്‍ 7 ന് ഹവായിലെ ഒവാഹുനു മുകളിലൂടെ പറന്നു. ഈ വിമാനത്തിനു പിന്നാലെ 360 ഓളം വിമാനങ്ങള്‍ യുഎസിന്റെ നാവികാസ്ഥാനമായ പേള്‍ ഹാര്‍ബര്‍ ലക്ഷ്യമാക്കി അടുക്കുകയും ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും ക്രൂരമായൊരു ആക്രമണം നടത്തുകയും ചെയ്തു.തിട്ടപ്പെടുത്താനാകാത്ത നഷ്ടങ്ങളാണ് ആ ആക്രമണത്തില്‍ യുഎസിന്റെ പസ്ഫിക് സമുദ്രത്തിലെ ഈ നാവികകേന്ദ്രത്തില്‍ സംഭവിച്ചത്.

അഞ്ച് പടക്കപ്പല്‍, 200 ഓളം വിമാനങ്ങള്‍ തുടങ്ങിവയ്ക്ക നാശം സംഭവിച്ച ആക്രമണത്തില്‍ 2400 ഓളം സൈനികോദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഈ ആക്രമണത്തിന് ഒരു ദിവസത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് റുസ് വെല്‍ട്ട് ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതിനു മൂന്നു ദിവസത്തിനുശേഷം ഇറ്റലിയും ജര്‍മനിയും അമേരിക്കയെക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചു.

1982 ഡിസംബര്‍ 7
ആദ്യമായി കുത്തിവച്ചുള്ള വധശിക്ഷ നടപ്പാക്കുന്നു

കൊലപാതക കേസില്‍ പ്രതിയായ ചാള്‍സ് ബ്രൂക്‌സ് ജൂനിയറിനെ 1982 ഡിസംബര്‍ 7 ന് വിഷം കുത്തിവച്ച് മരണശിക്ഷ നടപ്പാക്കി. അമേരിക്കയിലെ ടെക്‌സാസിലാണ് ഈ വിധമുള്ള മരണശിക്ഷ ആദ്യമായി നടപ്പിലാക്കുന്നത്. പിന്നീട് അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ രീതി പിന്തുടരാന്‍ തീരുമാനമായി.

മൂന്നു ഘട്ടത്തിലൂടെയാണ് ഈ ശിക്ഷ നടപ്പാക്കുന്നത്. ആദ്യം സോഡിയം പെനാതോള്‍ കുത്തിവച്ച് പ്രതിയെ അബോധാവസ്ഥയിലാക്കു. രണ്ടം ഘട്ടമായി പാന്‍കറോണിയവും ബോര്‍മൈഡും കുത്തിവച്ച് പ്രതിയുടെ ശ്വാസകോശവും മാംസഭിത്തികളും തളര്‍ത്തുന്നു. തുടര്‍ന്ന് കുത്തിവയ്ക്കുന്ന പൊട്ടാസ്യം ക്ലോറൈഡ് ഹൃദയസ്തംഭനത്തിന് കാരണമാവുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്യുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍