UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

വേണുഗോപാലന്‍ നായര്‍ക്ക് നിര്‍മല്‍ കൃഷ്ണ ലിമിറ്റഡില്‍ 5.2 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്നതായി തമിഴ്‌നാട് പൊലീസ് പറയുന്നു. ഇളയ മകള്‍ വിദ്യയുടെ വിവാഹം 2018 ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരിക്കുകയായിരുന്നു. ബാങ്ക് പൂട്ടിയത് മുതല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു വേണുഗോപാലന്‍ നായര്‍.

നിര്‍മല്‍ കൃഷ്ണ ബാങ്കിന്റെ നിക്ഷേപ തട്ടിപ്പിനിരയായി ജീവനൊടുക്കിയ പി വേണുഗോപാലന്‍ നായരുടെ മൃതദേഹവുമായി നാട്ടുകാര്‍ തിരുവനന്തപുരം – കന്യാകുമാരി ദേശീയ പാത ഉപരോധിച്ചു. ഉദിയന്‍കുളങ്ങര താന്നിവിള അശ്വതിഭവനില്‍ പി.വേണുഗോപാലന്‍ നായരാണ് ബാങ്ക് തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. വേണുഗോപാലന്‍ നായരുടെ
ആത്മഹത്യയ്ക്ക് കാരണക്കാരായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം. ശനിയാഴ്ച ഉച്ചയ്ക്ക് വീടിനുള്ളിലെ കിടപ്പുമുറിയിലാണ് വേണുഗോപാലന്‍ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുകിട്ടിയ മൃതദേഹം ദേശീയപാതയില്‍ കിടത്തിയാണ് നാട്ടുകാര്‍ സമരം നടത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവിധ ആളുകള്‍ സമരത്തില്‍ പങ്കെടുത്തു. പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കര എംഎല്‍എ കെ.ആന്‍സലന്‍ എന്നിവരും സ്ഥലത്തെത്തി. വന്‍ പൊലീസ് സന്നാഹവും ഇവിടെയുണ്ടായിരുന്നു.

വേണുഗോപാലന്‍ നായര്‍ക്ക് നിര്‍മല്‍ കൃഷ്ണ നിധി ലിമിറ്റഡില്‍ 5.2 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇളയ മകള്‍ വിദ്യയുടെ വിവാഹം 2018 ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരിക്കുകയായിരുന്നു. ബാങ്ക് പൂട്ടിയത് മുതല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു വേണുഗോപാലന്‍ നായര്‍. മുംബൈയിലായിരുന്ന അദ്ദേഹം നാട്ടിലെത്തിയശേഷം ചെങ്കലിലെ സ്വകാര്യ സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. നിര്‍മല്‍ കൃഷ്ണ തട്ടിപ്പ് കര്‍മ്മസമിതി സംഘടിപ്പിച്ച സമരങ്ങളില്‍ സജീവമായിരുന്നു വേണുഗോപാലന്‍ നായര്‍. പണം തിരികെ ലഭിച്ചില്ലെങ്കില്‍ മകളുടെ വിവാഹം മുടങ്ങുമെന്ന ഭയമായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍