അഴിമുഖം പ്രതിനിധി
പൗലോ ഗ്വരേരോയുടെ ഹാട്രിക് മികവില്‍ പെറു ബൊളീവിയയെ തകര്‍ത്ത് കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ പ്രവേശിച്ചു. 20,23,74 മിനിട്ടുകളിലാണ് ഗോളുകള്‍ പിറന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പെറു വിജയിച്ചത്. കളി അവസാനിക്കാന്‍ ആറ് മിനിറ്റ് അവശേഷിക്കേ മാര്‍സെലോ മോറേനോ ഒരു ഗോള്‍ ബൊളീവിയക്കുവേണ്ടി മടക്കി. സെമി ഫൈനലില്‍ പെറുവിന്റെ എതിരാളി ആതിഥേയരായ ചിലിയാണ്. ഈ കോപ്പയിലെ ആദ്യത്തെ ഹാട്രിക്കാണ് ഗ്വരേരോ നേടിയത്.