UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുനി നേരിടുന്നത് പോലീസിന്റെ ക്രൂര മര്‍ദ്ദനം: കസ്റ്റഡി റദ്ദാക്കാന്‍ അപേക്ഷ നല്‍കി

സുനിയുടെ ശരീരം മുഴുവന്‍ വേദനയുണ്ടെന്നും പോലീസ് പീഡിപ്പിക്കുന്നുണ്ടെന്നുമാണ് മനസിലാക്കാന്‍ സാധിച്ചതെന്ന് അഭിഭാഷക

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷക അപേക്ഷ നല്‍കി. സുനിയെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാക്കനാട് ജില്ലാ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് വെള്ളിയാഴ്ച പരിഗണിക്കും. ഇന്ന് രാവിലെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് പോലീസ് തന്നെ മര്‍ദ്ദിക്കുന്നതായി സുനി വെളിപ്പെടുത്തിയത്. സുനിയുടെ ശരീരം മുഴുവന്‍ വേദനയുണ്ടെന്നും പോലീസ് പീഡിപ്പിക്കുന്നുണ്ടെന്നുമാണ് മനസിലാക്കാന്‍ സാധിച്ചതെന്ന് അഭിഭാഷക പ്രതികരിച്ചു.

പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കാക്കനാട് ജില്ലാ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ ഒളിച്ചുകടത്തി മറ്റുള്ളവരുമായി സംസാരിച്ച കേസിലാണ് സുനിയെ ഇപ്പോള്‍ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച തെളിവുകളുമായാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഒരു സൂത്രധാരനുണ്ടെങ്കില്‍ ഇത്തവണത്തെ ചോദ്യം ചെയ്യലില്‍ അത് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സുനി അറസ്റ്റിലായപ്പോള്‍ എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. എന്നാല്‍ അന്ന് ഗൂഢാലോചന സംബന്ധിച്ച സൂചനയൊന്നും ലഭിച്ചിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍