UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്‍സര്‍ സുനിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

മറ്റ് പ്രതികളെ ഒഴിവാക്കി സുനിയുമായി മാത്രമായിരുന്നു പോലീസിന്റെ തെളിവെടുപ്പ്

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി കൊച്ചി നഗരത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തിയത്. നടിയുമൊത്ത് സഞ്ചരിച്ച വഴികളിലൂടെയും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് സുനി പറഞ്ഞ സ്ഥലത്തുമാണ് പോലീസ് പരിശോധന നടത്തിയത്. അതേസമയം മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.

ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് ആലുവ പോലീസ് ക്ലബ്ബില്‍ നിന്നും സുനിയെ പുറത്തിറക്കിയത്. മറ്റ് പ്രതികളെ ഒഴിവാക്കി സുനിയുമായി മാത്രമായിരുന്നു പോലീസിന്റെ തെളിവെടുപ്പ്. രണ്ട് മണിക്കൂറോളം നഗരത്തിന്ഡറെ വിവിധ ഭാഗങ്ങളില്‍ വാഹനത്തില്‍ സഞ്ചരിച്ചെന്നാണ് നടിയുടെ പരാതി. നടിയെയും കൊണ്ട് വാഹനത്തില്‍ സഞ്ചരിച്ചെന്ന് പറഞ്ഞ സ്ഥലത്തെല്ലാം പോലീസ് സംഘം ഇയാളെയും കൊണ്ട് പോയി. ഇയാളെ വാഹനത്തില്‍ നിന്നും പുറത്തിറക്കിയില്ല. തുണികൊണ്ട് മുഖം മറച്ചാണ് ഇയാളെ വാഹനത്തില്‍ ഇരുത്തിയിരുന്നത്.

ആക്രമണത്തിനിടെ നടിയുടെ മൊബൈല്‍ ഫോണ്‍ ഒരു ഓടയില്‍ ഉപേക്ഷിച്ചെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇത് കണ്ടെടുക്കാനാണ് പോലീസ് അര്‍ദ്ധരാത്രി തന്നെ തിരച്ചില്‍ നടത്തിയത്. അതേസമയം സുനിയുടെ മൊഴി പോലീസ് പൂര്‍ണമായും വിലയ്‌ക്കെടുത്തിട്ടില്ല. ക്വട്ടേഷനല്ലെന്നും ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടലായിരുന്നു ലക്ഷ്യമെന്നുമാണ് ഇയാള്‍ ഇന്നലെ പോലീസിനോട് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍