UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തര്‍പ്രദേശില്‍ പൊലീസുകാരന്‍ മകളെ ബലാത്സംഗം ചെയ്തു

മരുമകനെ മര്‍ദ്ദിക്കുകയും ചെയ്തു

ഉത്തര്‍പ്രദേശില്‍ സര്‍വീസില്‍ നിന്നും വിരമിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിയുള്ള പൊലീസ് കോണ്‍സ്റ്റബിള്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തതായി കേസ്. മരുമകനെ മര്‍ദ്ദിച്ചശേഷമാണ് കോണ്‍സ്റ്റബിള്‍ ബിജേന്ദ്ര സിംഗ് ഈ കൂരകൃത്യം നടത്തിയതെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 26 നു രാത്രിയില്‍ ഉത്തര്‍പ്രദേശില്‍ യമുന എക്‌സ്പ്രസ് വേയ്ക്കു സമീപം മന്ത് പൊലീസ് ഔട്ട്‌പോസ്റ്റില്‍വച്ചായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

പൊലീസ് പറയുന്നതനുസരിച്ച് രണ്ടുകുട്ടികളുടെ മാതാവായ ബിജേന്ദ്രിന്റെ മകള്‍ ഡോക്ടറുടെ കാണുന്നതിനായിട്ടാണ് ഛണ്ഡിഗഢിലെ ഭര്‍തൃവീട്ടില്‍ നിന്നും ഫിറോസാബാദിലുള്ള സ്വന്തം വീട്ടിലെത്തിയത്. വൈകുന്നേരം തിരികെ പോകുന്നതിനു മുമ്പായി പിതാവിനെ കണ്ടു യാത്ര പറയാനായി മകള്‍ ബിജേന്ദ്ര സിംഗ് ഡ്യൂട്ടി നോക്കുന്ന ഔട്ട്‌പോസ്റ്റില്‍ എത്തി. ബിജേന്ദ്ര ആവശ്യപ്പെട്ടതനുസരിച്ച് ഔട്ട്‌പോസ്റ്റില്‍ കുറച്ചുസമയം ഇരിക്കാന്‍ മകള്‍ തീരുമാനിച്ചു. ഇതിനിടയിലാണ് ബിജേന്ദ്ര സ്വന്തം മകളെ ബാലാത്സംഗം ചെയ്തത്. ഈ സമയം ബിജേന്ദ്രയുടെ മരുമകന്‍ ഭാര്യയെ കൂട്ടിക്കൊണ്ടുപോരാനായി ഔട്ട്‌പോസ്റ്റില്‍ എത്തിയെങ്കിലും ഇയാളെ ബിജേന്ദ്ര മര്‍ദ്ദിക്കുകയായിരുന്നു.

മരുമകനാണ് ബിജേന്ദ്രയ്‌ക്കെതിരേ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബിജേന്ദ്രയെ അറസ്റ്റ് ചെയ്തു. ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍