UPDATES

ട്രെന്‍ഡിങ്ങ്

കൃത്യത്തിനു ശേഷം പള്‍സര്‍ സുനി എത്തിയത് കാവ്യയുടെ ‘ലക്ഷ്യ’യില്‍

ലക്ഷ്യയില്‍ നിന്നും രണ്ടുലക്ഷം രൂപ സുനിക്ക് നല്‍കിയതിനും തെളിവ്

നടിയെ ആക്രമിച്ചതിനുശേഷം മുഖ്യപ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) കാവ്യ മാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ലക്ഷ്യയില്‍ എത്തിയതായി തെളിവുകള്‍ അടക്കം പൊലീസിന് ലഭിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ഏറ്റവും നിര്‍ണായകമായ തെളിവായി പൊലീസിന് കിട്ടിയതും സുനി ലക്ഷ്യയില്‍ എത്തിയെന്നതാണ്. നേരത്തെ ലക്ഷ്യയില്‍ പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ലെങ്കിലും സമീപത്തെ കടയിലെ സിസിടിവിയില്‍ സുനി ലക്ഷ്യയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് പൊലീസിന് അപ്രതീക്ഷിത തെളിവായി മാറിയത്. ലക്ഷ്യയില്‍ നിന്നും രണ്ടുലക്ഷം രൂപ സുനി വാങ്ങിയതായും പിന്നീട് പൊലീസിന് കണ്ടെത്താന്‍ സാധിച്ചു. നേരത്തെ ലക്ഷ്യയില്‍ പരിശോധന നടത്തിയസമയത്ത് രണ്ട് ലക്ഷം രൂപയുടെ ഷോര്‍ട്ടേജ് കണക്കുകളില്‍ പൊലീസ് കണ്ടെത്തിയിരുന്നുവെന്നും ഇതിനു കൃത്യമായ മറുപടി പറയാന്‍ സ്ഥാപനത്തിലുള്ളവര്‍ക്ക് സാധിച്ചിരുന്നില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു. ഈ രണ്ടുലക്ഷം രൂപ സുനിക്ക് നല്‍കിയതാണെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്നായിരുന്നു പൊലീസ് സംശയിച്ചത്. എന്നാല്‍ ഇങ്ങനെയൊരു മെമ്മരി കാര്‍ഡ് പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ വീണ്ടും സംശയങ്ങള്‍ മാത്രമായി പൊലീസ് മുന്നോട്ടു പോകുന്നതിനിടയിലാണ് സമീപത്തുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നത്. ഈ ദൃശ്യങ്ങളിലാണ് സുനി ലക്ഷ്യയിലേക്കു പോകുന്നത് പതിഞ്ഞിരിക്കുന്നത്. സുനിയെ അറിയില്ലെന്നും ജീവിതത്തില്‍ ഒരുതവണപോലും കണ്ടിട്ടില്ലെന്നും ദിലീപ് തുടക്കം മുതല്‍ പറഞ്ഞിരുന്നെങ്കിലും പൊലീസ് ഇതു വിശ്വാസത്തില്‍ എടുത്തിരുന്നില്ല. ഒടുവില്‍ അവരുടെ സംശയംപോലെ തന്നെ സുനിക്കും ദിലീപിനും തമ്മില്‍ ബന്ധമുണ്ടെന്നു തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞതോടെയാണ് ദിലീപ് അറസ്റ്റിലായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍