UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൂവരണി പീഡനക്കേസ്; ഒന്നാം പ്രതിക്ക് 25 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും

അഴിമുഖം പ്രതിനിധി


കോട്ടയം  ജില്ലയിലെ പൂവരണി പീഡനക്കേസില്‍ ഒന്നാം പ്രതി ലിസിക്ക് 25 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. നാല് വകുപ്പുകളിലായാണ് ലിസിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 366 അ, 372, 373 വകുപ്പുകള്‍ പ്രകാരം 21 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. 120 ആപ്രകാരമാണ് നാല് വര്‍ഷം തടവ് ശിക്ഷ. രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ആറുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നാല്, ആറ് പ്രതികള്‍ക്ക് നാലുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, വില്പന നടത്തല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥിനി മാസങ്ങളോളം പീഡിപ്പിക്കപ്പെട്ട് എയിഡ്‌സ് ബാധിച്ചു മരിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.

12 പ്രതികളുണ്ടായിരുന്ന കേസില്‍ അഞ്ചുപേരെ കോടതി വെറുതെവിട്ടിരുന്നു. തിരുവല്ല പ്രാവിന്‍കൂട് സ്വദേശിനിയായ ജോമിനി, ഭര്‍ത്താവ് ജ്യോതിഷ്, തങ്കമണി എന്നറിയപ്പെടുന്ന മിനി, കൊല്ലം സ്വദേശി സതീഷ്‌കുമാര്‍, തൃശൂര്‍ സ്വദേശി രാജി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 

2008 മേയ് 27നാണ് ബന്ധുവായ സ്ത്രീ തന്റെ മകളെ പലര്‍ക്കും കാഴ്ചവച്ചതായി പൂവരണി സ്വദേശിനി പരാതി നല്‍കിയത്. പീഡനത്തെ തുടര്‍ന്ന് എയ്ഡ്‌സ് ബാധിച്ച 14 വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. 2014 ഏപ്രില്‍ 29നാണ് പ്രോസിക്യൂഷന്‍ വിചാരണ ആരംഭിച്ചത്. രണ്ടുവര്‍ഷം കൊണ്ടാണു വിചാരണ പൂര്‍ത്തിയാക്കിയത്. കേസില്‍ 12 പ്രതികളാണുണ്ടായിരുന്നത്. കേസില്‍ വിചാരണ നടക്കുന്നതിനിടെ 10ാം പ്രതി ആത്മഹത്യ ചെയ്തിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍