UPDATES

പോസിറ്റീവ് സ്റ്റോറീസ്

തങ്ങളെ തകര്‍ത്ത പ്രളയത്തില്‍ നിന്നും ആലപ്പുഴയിലെ കര്‍ഷകരുടെ അതിജീവനം ഇങ്ങനെ

പ്രളയശേഷമുള്ള ആദ്യ കൊയ്ത്തിനെ കരുവാറ്റ ചാലുങ്കല്‍ പാടശേഖരം ആഘോഷമാക്കി

തങ്ങളെ തകര്‍ത്ത പ്രളയത്തില്‍ നിന്നും ആലപ്പുഴയിലെ കര്‍ഷകരുടെ അതിജീവനം. പ്രളയ ശേഷമുള്ള ആദ്യ കൊയ്ത്ത് കരുവാറ്റ ചാലുങ്കല്‍ പാടശേഖരത്തില്‍ നടന്നു. അടിസ്ഥാന ജനവിഭാഗത്തിന്റെ ഈ കഠിനാധ്വാനമാണ് നവകേരള നിർമ്മിതിയുടെ കരുത്ത് എന്നാണ് ഈ നേട്ടത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രളയം തകർത്തെറിഞ്ഞ ആലപ്പുഴയിലെ പാടങ്ങളിൽ അതിജീവനത്തിന്റെ പ്രതീകമായി പൊൻ കതിരുകൾ. ആലപ്പുഴയിലെ കർഷകരുടെ അതിജീവനത്തിന് ഒരു പ്രത്യേകതയുണ്ട്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ പാടത്ത് വിത്തിറക്കിയാണ് കർഷകർ തോൽക്കാൻ മനസ്സില്ലെന്ന് പ്രഖ്യാപിച്ചത്. വിളഞ്ഞു നിൽക്കുന്ന പാടങ്ങളിൽ കൊയ്ത്തും ആരംഭിച്ചു. പ്രളയശേഷമുള്ള ആദ്യ കൊയ്ത്തിനെ കരുവാറ്റ ചാലുങ്കല്‍ പാടശേഖരം ആഘോഷമാക്കി.

ജൂലൈ, ആഗസ്ത് മാസങ്ങളിലെ മഴയും പ്രളയവും കൃഷിയിടങ്ങളെ തകർത്തതോടെ ആലപ്പുഴയിലെ കർഷകരുടെ കണ്ണീരുണക്കാൻ കൃഷി വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുകയായിരുന്നു. കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് കൃഷിക്കാവശ്യമായ 3750 ടൺ നെൽവിത്ത് സൗജന്യമായി നൽകി. 15 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. സബ്സിഡി നിരക്കിൽ കുമ്മായവും വിതരണം ചെയ്തു. പാടശേഖരങ്ങളിൽ അടിഞ്ഞു കൂടിയ എക്കൽ നീക്കം ചെയ്യാൻ ഹെക്ടറിന് 12,200 രൂപ വീതമാണ് നിശ്ചയിച്ചത്. ഇതിന്റെ ആദ്യഘട്ടം വിതരണം പൂർത്തിയായി. മടവീഴ്ചയും ബണ്ട് ഒലിച്ചു പോലും കാരണം പ്രതിസന്ധിയിലായ 150 ഓളം പാടശേഖരങ്ങൾക്ക് ഇവ പുനർനിർമ്മിക്കാൻ 5 കോടി രൂപ അനുവദിച്ചു. ഇതിന്റെ ആദ്യഘട്ട വിതരണവും പൂർത്തിയായി. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരമായി 20 കോടി രൂപയും വിള ഇൻഷുറൻസ് തുകയിൽ 5 കോടിയും വിതരണം ചെയ്തു.

സർക്കാറിന്റെ പ്രവർത്തനങ്ങൾ കർഷകരിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. കഴിഞ്ഞ തവണ 23,000 ഹെക്ടർ സ്ഥലത്തായിരുന്ന നെൽകൃഷി ഇത്തവണ 28,700 ഹെക്ടർ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു. അത് 30,000 ഹെക്ടറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഈ അടിസ്ഥാന ജനവിഭാഗത്തിന്റെ കഠിനാധ്വാനമാണ് നവകേരള നിർമ്മിതിയുടെ കരുത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍