UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഒരു തെരുവ് ഹിജഡയുടേതില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല എന്റെ കഥയും; ചരിത്രമെഴുതിയ ട്രാന്‍സ്‌ജെന്‍ഡര്‍ മാര്‍വിയ പറയുന്നു

പാകിസ്താന്റെ ചരിത്രത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്ത അവതാരകയാണ് മാര്‍വിയ മാലിക്‌

പാകിസ്താനില്‍ നിന്നും മാത്രമല്ല, ലോകത്തിന്റെ പല കോണില്‍ നിന്നും മാര്‍വിയ മാലികിനെ തേടി അഭിനന്ദനങ്ങള്‍ വരികയാണ്. എനിക്ക് കൃത്യമായി പറയാന്‍ കഴിയാത്തവിധം ഫോണ്‍ കോളുകളും മെസേജുകളും വരുന്നു, എല്ലാവരും എന്നെ അഭിനന്ദിക്കുന്നു, എനിക്ക് വിജയാശംസകള്‍ നേരുന്നു..ഏറെ ആഹ്ലാദിപ്പിക്കുന്ന കാര്യങ്ങള്‍; മാര്‍വിയ പറയുന്നു. പാകിസ്താന്റെ ചരിത്രത്തിലെ ആദ്യ ട്രാന്‍ജെന്‍ഡര്‍ വാര്‍ത്ത അവതാരകയാണ് മാര്‍വിയ. കോഹിനൂര്‍ ന്യൂസ് എന്ന പ്രാദേശിക ചാനലാണ് മാവിയെ തങ്ങളുടെ വാര്‍ത്ത അവതാരികയായി നിയമിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ പാകിസ്താന് ഖ്യാതി നേടിക്കൊടുത്തത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തുല്യപരിഗണന നല്‍കാന്‍ ഇന്ത്യയുടെ അയല്‍ക്കാരും തയ്യാറായിരിക്കുന്നു, ഒരു മാവിയയിലൂടെ മാത്രമല്ലത്.

ഈ അഭിനന്ദനങ്ങള്‍ എല്ലാം ഏറ്റുവാങ്ങുമ്പോഴും മാര്‍വിയ താന്‍ ഇവിടെവരെ എത്തിയ മുന്‍കാല അനുഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍, ലോകത്തെല്ലായിടത്തും ട്രാന്‍സജെന്‍ഡറുകള്‍ അനുഭവിക്കുന്ന തിരിച്ചടികള്‍ തന്നെ ഈ 21 കാരിയും നേരിട്ടിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്.

ചരിത്ര വാര്‍ത്തയായി മാര്‍വിയ മാലിക്; പാകിസ്താനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

ജേര്‍ണലിസത്തില്‍ ബിരുദമുള്ള ഒരാളാണ് ഞാന്‍. പക്ഷേ, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ട് ജീവിതത്തില്‍ ഒട്ടേറെ ദുരിതങ്ങള്‍ നേരിടേണ്ടി വന്നു. ഭിക്ഷ യാചിച്ചും തെരുവില്‍ ഡാന്‍സ് ചെയ്തും ജീവിതം കഴിക്കേണ്ടി വരുന്ന ട്രാന്‍സ്‌ജെന്‍ഡറുകളില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല എന്റെ അനുഭവവും. പത്താംക്ലാസ് കഴിഞ്ഞതോടെ ഞാന്‍ വീട്ടില്‍ നിന്നും പുറത്തായി. എന്റെ വീട്ടുകാര്‍ ഒരിക്കലും എന്നെ സ്‌നേഹിച്ചിരുന്നില്ല. ഞാന്‍ ഒരു മോഡല്‍ ആയതും ഇപ്പോള്‍ വാര്‍ത്ത അവതാരിക ആയതുമൊക്കെ എന്റെ വീട്ടുകാര്‍ അറിഞ്ഞുകാണും, പക്ഷേ അവരെ സംബന്ധിച്ച് ഞാന്‍ പുറംതള്ളപ്പെട്ട ഒരാള്‍ മാത്രമാണ്. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടതിനുശേഷം ഒരു ബ്യൂട്ടി സലൂണില്‍ ജോലി ചെയ്താണ് ഞാനെന്റെ പഠനം മുന്നോട്ടു കൊണ്ടുപോയിരുന്നത്. എനിക്ക് ജീവിക്കാനും ആഹാരം കഴിക്കാനുമൊക്കെയുള്ള വക സ്വയം കണ്ടെത്തണമായിരുന്നു. തെരുവ് നര്‍ത്തകരായ, ഭിക്ഷക്കാരായ ട്രാന്‍സ്‌ജെന്‍ഡറുകളില്‍ നിന്നും എനിക്കും ഒരു വ്യത്യാസമില്ലായിരുന്നു.

ഞാനും ഭിക്ഷ യാചിച്ചിട്ടുണ്ട്, ജീവിക്കാന്‍ വേണ്ടി; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയാകാന്‍ തൃപ്തി

ഇന്ത്യയിലും ബംഗ്ലാദേശിലുമൊക്കെ നടക്കുന്നതുപോലെ പാകിസ്താനിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ പല ഭീഷണികളും നേരിടേണ്ടി വരുന്നുണ്ട്. കൊല ചെയ്യപ്പെടുന്നവര്‍, ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവര്‍, ലൈംഗിക ജോലി നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടി വരുന്നവര്‍, തെരുവ് നര്‍ത്തകരായി മാറേണ്ടി വരുന്നവര്‍, യാചകരായി തീരേണ്ടി വരുന്നവര്‍, മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നവര്‍; എന്നിങ്ങനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത അവസ്ഥയിലൂടെയാണ് ഞാനും കടന്നുവന്നത്.

“സെക്‌സ് നിങ്ങളുടെ കാലിന്റെ ഇടയിലാണ്, ജെന്‍ഡര്‍ തലയിലും”- കാമി സിഡ്: പാകിസ്ഥാനിലെ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍

എന്നാല്‍ ഇപ്പോള്‍ പാകിസ്താനില്‍ അവസ്ഥകള്‍ മാറിവരുന്നു. ഞങ്ങള്‍ക്ക് അവകാശങ്ങള്‍ കിട്ടുന്നു. പരിഗണന കിട്ടുന്നു, വിദ്യാഭ്യാസസൗകര്യവും ജോലിയും ലഭിക്കുന്നു. ലോകത്താകമാനം ട്രാന്‍സ്‌ജെന്‍ഡറുകളോട് മുമ്പുണ്ടായിരുന്ന സമീപനം മാറിവരുന്നുണ്ട്. എന്നെ സംബന്ധിച്ച് എന്റെ ആഹ്ലാദം പരിധികള്‍ കടന്നു പോയിരിക്കുകയാണ്. ഞാന്‍ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. നേട്ടങ്ങളുടെ ആദ്യപടി കടക്കാന്‍ എന്നെക്കൊണ്ട് സാധിച്ചിരിക്കുന്നു; റോയിട്ടേഴ്‌സ്, ബിബിസി, വിഒഎ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളോട് മാര്‍വിയ തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവച്ചുകൊണ്ട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍