UPDATES

ട്രെന്‍ഡിങ്ങ്

2011 ല്‍ സുനി ലക്ഷ്യമിട്ടത് യുവസംവിധായകന്റെ ഭാര്യയായ നടിയെ, അകപ്പെട്ടത് നിര്‍മാതാവിന്റെ ഭാര്യയായ നടി

ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

2011 ല്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടത് യുസംവിധായകന്റെ ഭാര്യയായ യുവനടിയെ. എന്നാല്‍ സുനിയുടെയും കൂട്ടരുടെയും ആസൂത്രണത്തില്‍ കുടങ്ങിയത് ഒരു നിര്‍മാതാവിന്റെ ഭാര്യയായ മറ്റൊരു നടി. ഈ സംഭവത്തില്‍ കോതമംഗലം സ്വദേശിയായ ഒരാളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി ഉള്‍പ്പെടെ നാലുപേരാണ് പ്രതികള്‍. നിര്‍മാതാവ് ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇന്നലെ വൈകിട്ട് കേസ് രജിസ്റ്റര്‍ ചെയതതും ഒരാളെ കസ്റ്റഡിയില്‍ എടുത്തതും.

2011 നവംബറിലായിരുന്നു യുവനടിക്കുവേണ്ടി സുനിയും കൂട്ടരും വലവിരിച്ചത്. ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനില്‍ കുമാര്‍ ഈ സമയത്ത്. ജോണിയുടെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ യുവനടിയും നിര്‍മാതാവിന്റെ ഭാര്യയായ നടിയും കൊച്ചിയിലേക്ക് വരുന്നുണ്ടെന്നറിഞ്ഞാണ് സുനിയും കൂട്ടരും തട്ടിക്കൊണ്ടുപോകലിനു പദ്ധതിയിട്ടതെന്നു മനോരമ ഓണ്‍ലൈന്റെ വാര്‍ത്തയില്‍ പറയുന്നു.

സുനില്‍ കുമാര്‍ പറഞ്ഞ പ്രകാരം നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലിന്റെ പ്രതിനിധിയെന്ന വ്യാജേന ഇവരുടെ കൂട്ടത്തിലൊരാള്‍ ജോണി സാഗരികയെ കാണുകയും താരങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ തങ്ങളുടെ ഹോട്ടലില്‍ താമസസൗകര്യം ഒരുക്കാമെന്ന് അറിയിക്കുകയും ചെയ്തു. അറിയപ്പെടുന്ന ഹോട്ടലായതുകൊണ്ട് നിര്‍മാതാവ് ഇതു സമ്മതിക്കുകയും ചെയ്തു. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും നടിമാരെ ഹോട്ടലില്‍ എത്തിച്ചുകൊള്ളാമെന്നും ഹോട്ടല്‍ പ്രതിനിധിയായി എത്തിയയാള്‍ അറിയിച്ചിരുന്നു. ഇപ്രകാരം വരുന്ന നടിമാര്‍ക്കായി സുനിയുടെ സംഘം കാത്തു നിന്നു. പക്ഷേ നിര്‍മാതാവിന്റെ ഭാര്യയായ നടി മാത്രമാണ് വന്നത്, കൂടെ സഹായിയും. യുവനടി എത്തിയില്ല.

ഇവരെ വാഹനത്തില്‍ കയറ്റിയ സംഘം സഹായിയെ കുമ്പളത്തെ ആശുപത്രിയില്‍ ഇറക്കി. തുടര്‍ന്നു നടിയുമായി നഗരത്തില്‍ ചുറ്റി. സുനിയില്‍ നിന്നും നിര്‍ദേശം കിട്ടാന്‍ വേണ്ടിയായിരുന്നു കറക്കം. ഇതിനിടയില്‍ സംശയം തോന്നിയ നടി വിവരം ഭര്‍ത്താവിനെ അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ കാര്യം ജോണി സാഗരികയെ വിളിച്ചറിയിച്ചു. ജോണി ഉടന്‍ തന്നെ സുനിയേയും കൂട്ടി പ്രസ്തുത ഹോട്ടലില്‍ വന്നു തിരക്കിയെങ്കിലും നടി എത്തിയിരുന്നില്ല. എന്നാല്‍ അല്‍പ്പ സമയത്തിനകം നടിയുമായി കാര്‍ അവിടെ എത്തുകയും നടിയെ ഇറക്കിയശേഷം സ്ഥലത്തു നിന്നു രക്ഷപ്പെടുകയുമായിരുന്നു.

പിറ്റേദിവവസം തന്നെ ജോണി സാഗരിക സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. പരാതി നല്‍കാന്‍ പോയതാകട്ടെ സുനിയുമായി. എന്നാല്‍ എസ് ഐ കണ്ടതോടെ സുനി അവിടെ നിന്നും മുങ്ങിയതായും മനോരമയുടെ വാര്‍ത്തയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍