UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്‍സര്‍ സുനി സഹകരിക്കുന്നില്ല; കൂടുതല്‍ സിനിമ പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നു

ഗൂഢാലോചനയെക്കുറിച്ച് യാതൊന്നും വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറാകാത്തത് പോലീസിനെ കുഴയ്ക്കുന്നു

നടിയെ ഉപദ്രവിച്ച കേസില്‍ ഗൂഢാലോചന കണ്ടെത്താന്‍ പോലീസ് നടത്തുന്ന ചോദ്യം ചെയ്യലിനോട് മുഖ്യപ്രതി പള്‍സര്‍ സുനി സഹകരിക്കുന്നില്ല. ജയിലില്‍ നിന്നും എഴുതിയ കത്തിലെ ഉള്ളടക്കമാണ് സുനി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറാകാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്.

ഇതിനിടെ പോലീസ് സുനിയെ മര്‍ദ്ദിച്ചെന്ന് കാണിച്ച് അഭിഭാഷക കോടതിയില്‍ പരാതി നല്‍കി. കസ്റ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയത് റദ്ദാക്കണമെന്നും ഈ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുനിയെ മര്‍ദ്ദിച്ചില്ലെന്ന നിലപാട് ഇന്ന് പോലീസ് കോടതിയെ അറിയിക്കുമെന്നാണ് അറിയുന്നത്. നടീനടന്മാര്‍ പങ്കെടുക്കുന്ന വിദേശ ഷോകള്‍ സംബന്ധിച്ച വിവരങ്ങള്‍ മനസിലാക്കാന്‍ സംഘാടകനായ കെ എസ് പ്രസാദിനെ മൊഴിയെടുത്തു. ഉപദ്രവിക്കപ്പെട്ട രാത്രിയില്‍ സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി അവരെ സന്ദര്‍ശിച്ച നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആലുവ പോലീസ് ക്ലബ്ബിലുള്ള സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയ തന്നില്‍ നിന്നും പോലീസ് ചില വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുകയായിരുന്നെന്നാണ് പ്രസാദ് പറഞ്ഞത്. നടി ഉപദ്രവിക്കപ്പെട്ട ശേഷം അഭയം തേടിയ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ അന്ന് രാത്രി നടന്ന കാര്യങ്ങളാണ് പോലീസ് തന്നോട് ചോദിച്ചതെന്ന് ആന്റോ ജോസഫ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍