അഴിമുഖം പ്രതിനിധി
ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയ പതിനാറുകാരി തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്‍റെ കസ്റ്റഡിയിൽ. സിറിയയിലേക്ക് പോയി ഐ എസില്‍ ചേരാനായിരുന്നു പ്ലസ് വൺ വിദ്യാർഥിനിയുടെ പദ്ധതി. തീവ്രവാദവിരുദ്ധ സംഘം സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോഴാണ് കുട്ടിക്ക് ഐ എസുമായുള്ള ബന്ധം കണ്ടെത്തിയത്. പെണ്‍കുട്ടി സ്ഥിരമായി വിദേശ രാജ്യങ്ങളിലേക്ക് ഫോണ്‍ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഫേസ്ബുക്കും വാട്‌സ്ആപും വഴിയാണ് പെൺകുട്ടി തീവ്രവാദികളുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
അടുത്തവര്‍ഷം ഐ.എസില്‍ ചേരാന്‍ പെണ്‍കുട്ടിക്ക് നിര്‍ദേശം ലഭിച്ചതായും മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ഒരുക്കിത്തരാമെന്ന വാഗ്ദാനം ഐ എസ് നല്‍കിയിരുന്നതായും പുണെ എ ടിഎസ് മേധാവി ഭാനുപ്രതാപ് പറഞ്ഞു.