അഴിമുഖം പ്രതിനിധി
മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി റാഗ് ചെയ്യപ്പെട്ട സംഭവത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഗുല്‍ബര്‍ഗ എസ്.പി എന്‍ ശശികുമാറിനോടാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലാം പ്രതി ശില്‍പ്പ ജോസിനെ പോലീസ് തേടിക്കൊണ്ടിരിക്കുകയാണ്.