സോണിയ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്നു വിളിച്ചിട്ടു പിന്നീടുപോയി കാലുപിടിച്ചയാളാണ് മുരളീധരനെന്നും പരിഹാസം
കെ മുരളീധരനെതിരേ ആരോപണങ്ങള്‍ ആവര്‍ത്തിച്ച കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ കരുണാകരന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാതെ ഷാര്‍ജയില്‍ പിണറായി വിജയനൊപ്പം വേദി പങ്കിടാന്‍ പോയ കെ മുരളീധരനെ ഓര്‍ത്തു ലജ്ജ തോന്നുവെന്നു ഉണ്ണിത്താന്‍. കേരളത്തില്‍ പ്രതിപക്ഷമില്ലെന്നു പറഞ്ഞു കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പ്രതിപക്ഷനേതൃത്വത്തെയും അപമാനിച്ച കെ മുരളീധരനെതിരേ സംസാരിച്ചതു തന്റെ സിരകളില്‍ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്റെ ചോരയോടുന്നുകൊണ്ടാണെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു താന്‍ ഇന്നേവരെ മുരളീധരനെതിരേ പറഞ്ഞതൊന്നും തന്നെ പട്ടടയിലേക്കു എടുക്കുംവരെ തിരുത്തി പറയില്ല. എന്നാല്‍ വായില്‍ തോന്നിയത് കോതയ്ക്കു പാട്ടെന്നു പറയുമ്പോലെ എന്തും പറയുന്ന മുരളീധരന്‍ സോണിയ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്നും അഹമ്മദ് പട്ടേലിനെ അലുമിനയം പട്ടേലെന്നും വിളിക്കുകയും പിന്നീട് അവരുടെ കാലുപിടിക്കാന്‍ പോയതും ആരും മറന്നിട്ടില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കെ കരുണാകരന്റെ ശ്രാദ്ധദിനം ഷാര്‍ജയില്‍ കോണ്‍ഗ്രസിന്റെ വിദേശമലയാളികളുടെ കള്‍ച്ചറല്‍ സംഘടനയില്‍ നിന്നും പിരിഞ്ഞുപോയ വിമതരുടെ ക്ഷണം സ്വീകരിച്ചു പരിപാടിക്കുപോയ ആളാണു മുരളീധരന്‍. സിപിഎമ്മുകാരുമായി ചേര്‍ന്നു വിമതര്‍ പിടിച്ചെടുത്ത ഷാര്‍ജ സ്‌കൂളിന്റെ ആഘോഷപരിപാടിയില്‍ പങ്കെടുക്കാനാണു മുരളീധരന്‍ പോയത്. ആ പാരിപാടിയില്‍ പിണറായി വിജയനൊപ്പം കോട്ടും സ്യൂട്ടുമൊക്ക ഇട്ടു ചിരിച്ചു നില്‍ക്കുന്ന മുരളീധരന്റെ ഫോട്ടോ കോണ്‍ഗ്രസുകാര്‍ക്കെല്ലാം അപമാനമാണ് ഉണ്ടാക്കിയത്. താനൊരിക്കലും സഭ്യത വിട്ട് മുരളീധരനെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിനെ നേതാക്കന്മാരെ മുരളീധരന്‍ വിമര്‍ശിക്കുന്നതു കേട്ടപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിടയില്‍ കോണ്‍ഗ്രസിന് അഭിമാനമേ ഉണ്ടാക്കി കൊടുത്തിട്ടുള്ളൂ. സോളാര്‍ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ മുന്നിട്ടറങ്ങി. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വ്യക്തിഹത്യ ചെയ്തതിനെതിരേ പ്രതികരിച്ചത് കോണ്‍ഗ്രസില്‍ താന്‍ ഒരാള്‍ മാത്രമാണ്. അതിനുള്ള മറുപടി കൈയൂക്കുകൊണ്ടാണ് സിപിഎം തന്നത്. മര്‍ദ്ദനമേറ്റ് ശരീരം അനക്കാന്‍ വയ്യാതെ താന്‍ കിടന്നപ്പോള്‍ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെ വിളിച്ചു ചോദിച്ചത് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി സംസാരിക്കാന്‍ പോയത് എന്നായിരുന്നു-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എന്നാല്‍ ഇതേ കോണ്‍ഗ്രസകാരാണ് തന്നെ നിയമസഭയില്‍ വേണമെന്ന ആഗ്രഹത്തില്‍ സുരക്ഷിതമായ തലശ്ശേരിയില്‍ സീറ്റ് തന്നതെന്ന പരിഹാസവും ഉണ്ണിത്താന്‍ ഉയര്‍ത്തി.
താന്‍ പറഞ്ഞിട്ടുള്ള ഒരു കാര്യംപോലും മുരളീധരനു നിഷേധിക്കാന്‍ കഴിയില്ല. സ്വന്തം അച്ഛന്റെ ചിതയ്ക്ക് തീകൊളുത്താന്‍ വിസമ്മതിച്ച മകനാണ് മുരളീധരനെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.
പാര്‍ട്ടിക്കാര്യം പറയേണ്ടത് പാര്‍ട്ടി പ്രസിഡന്റ് ആണെന്നും മറ്റുള്ളവര്‍ കുരച്ചാല്‍ പുച്ഛിച്ചു തള്ളുമെന്നും മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിക്കാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടെന്നും ഉണ്ണിത്താനെ ഉ്ന്നംവച്ച് മുരളി നേരത്തെ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയാണ് ഇപ്പോള്‍ ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്.