UPDATES

ബാര്‍ കോഴ അന്വേഷണം; യുഡിഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചു; രമേശ് ചെന്നിത്തല

അഴിമുഖം പ്രതിനിധി

ബാര്‍ കോഴവിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞാന്‍ യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അത് തന്റെ വ്യക്തിവും സുനിശ്ചിതവുമായ നിലപാടായിരുന്നു ചെന്നിത്തല തന്റെ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ പറയുന്നു. അന്വേഷണത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് തനിക്ക് അനുഭവിക്കേണ്ടിവന്നതെന്നും ചെന്നിത്തല തുറന്നുപറയുന്നുണ്ട്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞാന്‍ യാതൊരു വിധ ഇടപടെലും നടത്തിയിട്ടില്ല. അത് എന്റെ വ്യക്തവും സുനിശ്ചിതവുമായ നിലപാടായിരുന്നു. ഈ നിലപാട് കൈക്കൊണ്ടതിന്റെ പേരില്‍ യു ഡി എഫിനുള്ളില്‍ നിന്നും കോണ്‍ഗ്രസിനുള്ളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് എനിക്ക് അനുഭവിക്കേണ്ടി വന്നത്. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല, മന്ത്രി എന്ന നിലയില്‍ ഞാനത് കാണേണ്ട കാര്യവുമില്ല. വിന്‍സന്‍ എം പോളിനെപ്പോലെ സത്യ സന്ധനും പ്രഗല്‍ഭനുമായ ഒരു ഉദ്യേഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചത്. അവിടെ പുറമെ നിന്നുള്ള ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും പ്രസക്തിയില്ലന്ന് തന്നെയാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. കേരളത്തിലാദ്യമായിട്ടായിരിക്കും ഒരു മന്ത്രിക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്ത് ഇത്ര വിപുലവും, വ്യാപകവുമായ അന്വേഷണവും തെളിവെടുപ്പും ഉണ്ടാകുന്നത്. വിജിലന്‍സിന് മേല്‍ ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ ഒന്നും തന്നെയുണ്ടായില്ലന്ന് ഇതില്‍ നിന്ന് മനസിലാക്കാം. അന്വേഷണ ഉദ്യേഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് കോടതിക്കാണ്. പ്രസ്തുത റിപ്പോര്‍ട്ട് തള്ളുന്നതും, കൊള്ളുന്നതുമെല്ലാം കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍