UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ തിരുത്താം, താങ്കളുടെ ഭാര്യാപിതാവിനെ ആര് തിരുത്തും?: സ്ത്രീവിരുദ്ധത തിരുത്താനുള്ള ആവശ്യത്തിനെതിരെ രഞ്ജിത്ത്

“കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ” എന്ന സ്പിരിറ്റിലെ ഡയലോഗ് “ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു”. എന്ന രീതിയില്‍ മാറ്റിയെഴുതുന്നു’. രഞ്ജിത് കുറിപ്പില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്ന നടന്മാരെയും ഇക്കാര്യം ആവശ്യപ്പെട്ടവരേയും പരിഹസിച്ചുകൊണ്ട് സംവിധായകന്‍ രഞ്ജിത്. മാതൃഭൂമി പത്രത്തിലെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും എന്ന കോളത്തിലൂടെയാണ് രഞ്ജിത്തിന്റെ പരിഹാസം. കഴിഞ്ഞദിവസം മാതൃഭൂമിയില്‍ സുഹൃത്തിന് കരുത്തും സിനിമയ്ക്ക് തിരുത്തുമായി പൃഥ്വിരാജിന്റെ മാപ്പ്’ എന്ന തലക്കെട്ടില്‍ പ്രേംചന്ദ് എഴുതിയ ലേഖനത്തിന് മറുപടിയായാണ് രഞ്ജിതിന്റെ കുറിപ്പ് വന്നിരിക്കുന്നത്. തന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ താന്‍ തിരുത്തിയെഴുതാമെന്ന് പറയുന്ന രഞ്ജിത്, ലേഖകന്റെ ഭാര്യാപിതാവ് അന്തരിച്ച ടി ദാമോദരന്റെ ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ആര് മാറ്റിയെഴുതുമെന്നും ചോദിക്കുന്നു.

‘ലേഖന കര്‍ത്താവിന്റെ ഭാര്യ പിതാവ് അന്തരിച്ചുപോയ ടി ദാമോദരന്‍ മാഷിന്റെ സിനിമകളില്‍ നായകന്മാര്‍ നടത്തിയിട്ടുള്ള സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് മാറ്റിയെഴുതും എന്ന ചോദ്യം ഇവിടെ പങ്കുവെക്കുന്നു.’ രഞ്ജിത് കുറിക്കുന്നു. രഞ്ജിത്തിന്റെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം ചിത്രത്തിന്റെ പേരും മറ്റു വിശദാംശങ്ങളും പറയാതെ ലേഖനത്തില്‍ പ്രേംചന്ദ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഡയലോഗ് തിരുത്തിയെഴുതിയ രഞ്ജിത് ഇതുപോലെ താനും പ്രേക്ഷകരും മറന്നുപോയ തന്റെ ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എത്രയുണ്ടെന്ന് കണ്ടെത്തി തന്നാല്‍ മാറ്റിയെഴുതാമെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

“കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ” എന്ന സ്പിരിറ്റിലെ ഡയലോഗ് “ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു”. എന്ന രീതിയില്‍ മാറ്റിയെഴുതുന്നു’. രഞ്ജിത് കുറിപ്പില്‍ പറയുന്നു. ഇതു ചെയ്യുകവഴി സ്ത്രീവിരുദ്ധതയില്‍ നിന്ന് താനാ സിനിമയെ മോചിപ്പിച്ചിരിക്കുന്നു എന്നും രഞ്ജിത് പ്രഖ്യാപിക്കുന്നു.

രഞ്ജിത്തിന്റെ കുറിപ്പ് ഇങ്ങനെ:

“സ്വയം തിരുത്തലിന്റെയും പുത്തന്‍ തീരുമാനങ്ങളുടെയും ദിവസങ്ങളാണ് പലരുടേയും കണ്ണുകള്‍ തുറക്കപ്പെടുന്നത് നല്ലതുതന്നെ. തുറക്കാന്‍ മടിക്കുന്ന കണ്ണുകള്‍ക്കു മുന്നിലേക്കു മാതൃഭൂമിയുടെ ഒന്നാം പേജില്‍ ഒരു ലേഖനം കൂടി വന്നു. അതില്‍ എടുത്ത് പറഞ്ഞ ഒരു ഡയലോഗ് എന്റെ ‘സ്പിരിറ്റ്’ എന്ന സിനിമയിലേതാണ്. “കള്ളുകുടി നിര്‍ത്തിയത് നന്നായി, ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ”. ആ സംഭാഷണം ഈവിധം തിരുത്തിയെഴുതുന്നു. “ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു”.

സ്ത്രീവിരുദ്ധതയില്‍ നിന്ന് ഞാനാ സിനിമയെ മോചിപ്പിച്ചിരിക്കുന്നു. ഇനിയും ഞാനും പ്രേക്ഷകരും മറന്നുപോയിരിക്കാനിടയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എന്റെ സിനിമകളില്‍ എത്രയുണ്ട് എന്നു കണ്ടെത്തിത്തന്നാല്‍ ഇതുപോലെ മാറ്റിയെഴുതാന്‍ തയ്യാറാണ്. പക്ഷേ, ലേഖനകര്‍ത്താവിന്റെ ഭാര്യാപിതാവ് അന്തരിച്ചുപോയ ടി ദാമോദരന്‍ മാഷിന്റെ സിനിമകളില്‍ നായകന്മാര്‍ നടത്തിയിട്ടുള്ള സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് മാറ്റിയെഴുതും എന്ന ചോദ്യം ഇവിടെ പങ്കുവെക്കുന്നു”.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍