അഴിമുഖം പ്രതിനിധി
മലയാളികള്‍ അടക്കമുള്ള സൗദി ഓഗര്‍ കമ്പനിയിലെ ജീവനക്കാര്‍ താമസിക്കുന്ന റിയാദ് ക്യാമ്പില്‍ ഭക്ഷ്യ വിഷബാധ. 20 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റിയാദിലുള്ള ക്യാമ്പിൽ കഴിഞ്ഞ ദിവസം സൗദി ഗവർമെന്റ് നല്‍കിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.
സൗദി സര്‍ക്കാര്‍ കഫ്സയും ചിക്കനും ആയിരുന്നു നല്‍കിയിരുന്നത്. ചിക്കന്‍ ആണ് പ്രശ്നത്തിനു കാരണം എന്ന് കണക്കാക്കപ്പെടുന്നതായി സൗദി ഓഗര്‍ കമ്പനിയിലെ മെയിന്‍റ്റനന്‍സ് വിഭാഗം ജീവനക്കാരനായിരുന്ന പ്രദീപ് കുമാര്‍ പറയുന്നു.