UPDATES

എന്റെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ എന്ന് എത്തിച്ചേരും? പ്രധാനമന്ത്രിയോട് വിവരാവകാശ അപേക്ഷകന്‍

അഴിമുഖം പ്രതിനിധി

തന്റെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ എന്ന് എത്തിച്ചേരുമെന്ന് ചോദിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിലേക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ. ഇന്ത്യയില്‍ നിന്ന് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരികെ നാട്ടിലെത്തിച്ച് പാവങ്ങള്‍ക്കു വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി മുമ്പ് വാഗ്ദാനം ചെയതിരുന്നു. ഈ വാഗ്ദാനം ചെയ്ത തുകയുടെ കാര്യമാണ് വിവരാവകാശ അപേക്ഷകന്‍ അന്വേഷിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലക്കാരനായ കനയ്യ ലാലാണ് വിവരാവകാശ അപേക്ഷകന്‍.

വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരികെയെത്തിച്ച് ഓരോ പാവപ്പെട്ടവന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നു നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നത്. അതുപ്രകാരം വാഗ്ദാനം ചെയ്ത ആ 15 ലക്ഷം രൂപ എന്ന് എന്റെ അക്കൗണ്ടില്‍ എത്തിച്ചേരുമെന്നും അഴിമതി ഇല്ലാതാക്കുവാന്‍ പുതിയ നിയമം എപ്പോള്‍ കൊണ്ടുവരുമെന്നുമാണ് കനയ്യ ലാല്‍ വിവരാവകാശ അപേക്ഷയില്‍ ചോദിച്ചിരിക്കുന്നത്.

അഴിമതി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി പ്രചാരണകാലത്ത് പറഞ്ഞിരുന്നു. എന്നാല്‍, അഴിമതി 90 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതികള്‍ പണക്കാര്‍ക്കു മാത്രം സഹായകമാകുന്നതാണെന്നും കഴിഞ്ഞ സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് റെയില്‍വേ ടിക്കറ്റില്‍ അനുവദിച്ച 40 ശതമാനം ഇളവ് എന്‍ഡിഎ സര്‍ക്കാര്‍ എടുത്തു കളയാന്‍ പോവുകയാണെന്നും അപേക്ഷയില്‍ കനയ്യലാല്‍ പറയുന്നു. തന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് മറുപടി കിട്ടാത്തതിനെ തുടര്‍ന്നാണ് കനയ്യ ലാല്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

അപേക്ഷകന് 15 ദിവസങ്ങള്‍ക്കകം വിവരങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാഥൂര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍