അസഭ്യ വര്‍ഷം അതിരു കടന്നതോടെ ഫെര്‍ണാണ്ടീന്യോയുടെ അമ്മ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു.
ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ഫൈനലില്‍ സെൽഫ് ഗോളടിച് ബ്രസീലിന്റെ വില്ലനായ ഫെര്‍ണാണ്ടീന്യോയ്ക്ക് എതിരെ വധഭീഷണി. താരത്തിനും കുടുംബത്തിനും നേരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അസഭ്യവര്‍ഷവും ഭീഷണിയുമാണ്. ഫെർണാണ്ടീന്യോയുടെ ഭാര്യ റോസാ ഗ്ലോസിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പ്രധാനമായും ചീത്തവിളികളും ഭീഷണിയും, നിങ്ങളുടെ ഭര്‍ത്താവ് എല്ലാം തുലച്ചുവെന്ന് ഒരാള്‍ റോസയ്ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു. ഫെര്‍ണാണ്ടീന്യോ ചെയ്തത് പൊറുക്കാനാകാത്ത അപരാധമാണ് എന്നാണ് ചില ചില ആരാധകര്‍ പറയുന്നത്. ചിലര്‍ അദ്ദേഹത്തെ കുരങ്ങനെന്ന് വിളിച്ചാണ് അധിക്ഷേപിച്ചതെന്ന് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. അസഭ്യ വര്‍ഷം അതിരു കടന്നതോടെ ഫെര്‍ണാണ്ടീന്യോയുടെ അമ്മ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു.
ബെല്‍ജിയത്തിന് ലഭിച്ച കോര്‍ണര്‍ തടയുന്നതിനിടയില്‍ കളിയുടെ പതിമൂന്നാം മിനുട്ടിലാണ് ഫെര്‍ണാണ്ടീന്യോയുടെ ദേഹത്ത് തട്ടി ബോള്‍ ബ്രസീല്‍ പോസ്റ്റില്‍ പതിച്ചത്. സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മുന്നിലെത്തിയത്. തുടര്‍ന്ന് ഒരു ഗോള്‍ കൂടി നേടി അവര്‍ ലീഡുയര്‍ത്തി. എന്നാല്‍ ഒരു ഗോള്‍ തിരിച്ചടിക്കാനേ കാനറികൾക്കു സാധിച്ചുള്ളൂ. 2-1 തോറ്റ ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് സെൽഫ് ഗോൾ മൂലം ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്താകുന്നത്. 2002 ലാണ് ബ്രസീൽ അവസാനമായി ലോകകിരീടം നേടിയത്.