UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓപ്പണിംഗ് കൂട്ടുകെട്ട്; സച്ചിന്‍- ഗാംഗുലി റെക്കോര്‍ഡ് മറികടന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍

അഴിമുഖം പ്രതിനിധി

ബിര്‍മിംഗ്ഹാമിലെ എഗ്ബാസ്റ്റണ്‍ മൈതാനത്ത് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട്. ശ്രീലങ്കയെ പത്തുവിക്കറ്റിനു തകര്‍ത്ത മത്സരത്തിലാണ് ഈ റെക്കോര്‍ഡ് പിറന്നത്. ലങ്ക മുന്നോട്ടുവച്ച 255 റണ്‍സ് എന്ന ലക്ഷ്യം ആതിഥേയര്‍ വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നു. 2006ല്‍ ഉപുല്‍ തരംഗയും (109) സനത് ജയസൂര്യയും (152) ചേര്‍ന്ന് ഇംഗ്ലണ്ടിനെതിരേ നേടിയ 286 റണ്‍സാണ് നിലവിലെ റിക്കാര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ട്. ജാസണ്‍ റോയിയും (95 പന്തില്‍ 112) അലക്‌സ് ഹെല്‍സും (110 പന്തില്‍ 133) ചേര്‍ന്നാണ് ഇംഗ്ലണ്ടിന് റിക്കാര്‍ഡ് ജയം ഒരുക്കിയത്. 34 ഓവറില്‍ ഇംഗ്ലണ്ട് കളി ജയിച്ചു.

ടോസ് ജയിച്ച് ക്രീസിലെത്തിയ ലങ്ക ദിനേഷ് ചന്‍ഡിമല്‍ (86 പന്തില്‍ 52), ഉപുല്‍ തരംഗ (49 പന്തില്‍ 53), എയ്ഞ്ചലോ മാത്യൂസ് (54 പന്തില്‍ 44) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 254 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കെറ്റ്, അദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഏകദിന ചരിത്രത്തില്‍ ഓപ്പണിംഗ് വിക്കറ്റില്‍ പിറക്കുന്ന മികച്ച അഞ്ചാമത്തെ കൂട്ടുകെട്ടായിരുന്നു ഇന്നലെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ പടുത്തുയര്‍ത്തിയത്. തരംഗയും ദില്‍ഷനും ചേര്‍ന്ന് സിംബാബ്‌വെയ്‌ക്കെതിരേ 2010/11ല്‍ നേടിയ 282 റണ്‍സ് ആണ് രണ്ടാം സ്ഥാനത്ത്. 2008ല്‍ ന്യൂസിലന്‍ഡിനായി ബ്രണ്ടന്‍ മക്കല്ലവും ജയിംസ് മാര്‍ഷലും ഒന്നാം വിക്കറ്റില്‍ നേടിയ 274 റണ്‍സാണ് പട്ടികയില്‍ മൂന്നാമത്. കെനിയയ്‌ക്കെതിരേ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (146) സൗരവ് ഗാംഗുലി (111) കൂട്ടുകെട്ട് 2001/2002 ല്‍ നേടിയ 258 റണ്‍സാണ് നാലാമത്. 1998ല്‍ സച്ചിനും ഗാംഗുലിയും ശ്രീലങ്കയ്‌ക്കെതിരേ 252 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ നേടിയതായിരുന്നു ഇതുവരെ പട്ടികയിലെ അഞ്ചാം സ്ഥാനത്ത്. ഇന്നലത്തെ മത്സരത്തോടെ 1998ലെ സച്ചില്‍ഗാംഗുലി കൂട്ടുകെട്ട് സ്‌കോര്‍ ആറാം സ്ഥാനത്തേക്ക് ഇറങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍