UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബെന്നി ബഹനാനും പിസി വിഷ്ണുനാഥിനും പണം നല്‍കിയെന്ന് സരിത

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ട് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കുന്നത് തുടരുന്നു. ഇന്ന് മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ബെന്നി ബഹനാനെതിരേയും പി സി വിഷ്ണുനാഥിന് എതിരേയും സരിത മൊഴി നല്‍കി.

2011-ല്‍ നവംബറില്‍ കോണ്‍ഗ്രസിന് പാര്‍ട്ടി പ്രവര്‍ത്തക ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. ബന്നി ബെഹനാണ് ഈ തുക കൈമാറിയത്. പി സി വിഷ്ണുനാഥ് എംഎല്‍എയ്ക്ക് രണ്ടു ലക്ഷം രൂപ നല്‍കി. മാനവിക യാത്രയ്ക്കായി ഒറ്റപ്പാലത്ത് കൊണ്ടു പോയി നേരിട്ട് ഒരു ലക്ഷം രൂപ നല്‍കി. പിന്നീട് എറണാകുളത്ത് വച്ച് ഒരു ലക്ഷം രൂപ നല്‍കി. രസീത് നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും നല്‍കിയില്ല. പലനേതാക്കന്മാര്‍ക്കും പണം നല്‍കിയിട്ടുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കള്‍ ടീം സോളാറില്‍ നന്ന് സംഭാവന വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ആര്യാടന്‍ മുഹമ്മദുമായും മാത്രമേ നേരിട്ട് ബന്ധമുള്ളൂ.

രഹസ്യ കത്ത് പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ല. മുദ്ര വച്ച കവറില്‍ കത്ത് കൈമാറാമോയെന്ന് കമ്മീഷന്‍ സരിതയോട് ആരാഞ്ഞു. മറ്റ് ആരോപണങ്ങള്‍ തന്റെ സ്വകാര്യതയാണെന്നും അതേ കുറിച്ച പറയാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ രഹസ്യമായി ചോദിച്ചാലോ അടച്ചിട്ട മുറിയിലോ മൊഴി നല്‍കാന്‍ തയ്യാറാണെന്നും സരിത കമ്മീഷനെ അറിയിച്ചു.

സീല്‍ ചെയ്ത കവറില്‍ കത്ത് നല്‍കാമെന്ന് സരിത സമ്മതിച്ചു. നേരത്തെ ഈ കത്ത് ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിച്ചിരുന്നു. ആ നിലപാടില്‍ നിന്നുമാണ് സരിത പിന്നാക്കം പോയത്. 

ടീം സോളാറിന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസെന്നും സരിത വെളിപ്പെടുത്തി. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി സത്യമാണ് എന്നാല്‍ കേസ് നല്‍കിയത് സമ്മര്‍ദ്ദം മൂലമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍