UPDATES

സരിതയുടെ ലെറ്റർ ബോംബ്: മന്ത്രിമാരും എംപിമാരും ശാരീരികമായി പീഡിപ്പിച്ചു

അഴിമുഖം പ്രതിനിധി

മന്ത്രിമാരും എംപിമാരും ശാരീരികമായി പീഡിപ്പിച്ചു എന്ന് വ്യക്തമാക്കുന്ന സരിത എസ്. നായരുടെ കത്ത് പുറത്തായി. സരിത പത്തനംതിട്ട ജയിലിൽ വച്ച് തയ്യാറാക്കിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്. 46 പേജുള്ള കുറിപ്പിലെ രണ്ട് പേജാണ് പുറത്ത് വന്നിരിക്കുന്നത്.

മന്ത്രിമാരും എംപിമാരും കാര്യം നടത്തിത്തരാം എന്ന് പറഞ്ഞ് ശാരീരികമായി ചൂഷണം ചെയ്തു എന്ന് സരിത വ്യക്തമാക്കുന്നു. ബിസിനസ് കാര്യങ്ങൾ നടത്തിക്കിട്ടാൻ മന്ത്രിമാർ അടക്കമുള്ളവർക്ക് ശരീരം കാഴ്ച വെക്കേണ്ടി വന്നു. ഒടുവിൽ കേസിൽ കുടുക്കിയപ്പോൾ തന്നെ വ്യഭിചാരിണിയായി മുദ്ര കുത്തുകയും ചെയ്തു എന്ന് സരിത പരിതപിക്കുന്നു.

ടീം സോളാർ കാരണം എനിക്ക് നഷ്ടമായത് എന്നെത്തന്നെയാണ്. മന്ത്രിമാരേയും എംപിമാരേയും പാവപ്പെട്ടവർക്ക്  ബിസിനസുകാർക്ക് എല്ലാം പേടിയാണ്. ആ പേടി എല്ലാവരും മുതലാക്കും. നടക്കട്ടെ വാഗ്ദാനം ചെയ്ത എന്റെ പ്രൊജക്ടിന് വേണ്ടി വീണ്ടും വീണ്ടും കയറി ഇറങ്ങുംപോൾ പിന്നെയും പിന്നെയും ശരീരം കൊടുക്കുന്നു. ഒപ്പം കസ്റ്റമേഴ്സിന്റെ ചീത്തവിളി വേറെയെന്നും സരിത കത്തിൽ കുറിച്ചിരിക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍